കൊച്ചി: മൂന്ന് തവണ ലിംക റെക്കോഡ് നേടിയ പ്രഥമ ഇന്ത്യന്‍ ബ്ലേയ്ഡ് റണ്ണര്‍ മേജര്‍ ഡി.പി. സിങ്ങിന്റെ നേതൃത്വത്തില്‍ കൃത്രിമ കാല് ഉപയോഗിച്ച് ഓടുന്ന 20 അംഗ സംഘം 15ന് കൊച്ചിവേദിയാകുന്ന സ്പൈസ് കോസ്റ്റ് മാരത്തണില്‍ പങ്കെടുക്കും. കാര്‍ഗില്‍ യുദ്ധവീരനായ മേജര്‍ ഡി.പി. സിങ് വെല്ലുവിളികളെ നേരിടാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ദ ചലഞ്ചിങ് വണ്‍സ് എന്ന ഗ്രൂപ്പ് ഉണ്ടാക്കിയത്. ഇപ്പോള്‍ പ്രസ്തുത ഗ്രൂപ്പില്‍ 800 അംഗങ്ങള്‍.
സ്പോര്‍ട്സ് ഇനങ്ങളില്‍ 80 ഓളംപേര്‍ സജീവമായി പങ്കെടുക്കുന്നു. ഫുള്‍ മാരത്തണ്‍ കോഴ്സ് സര്‍ട്ടിഫൈ ചെയ്യുന്നത് യുഎസ്എ ട്രാക്സ് ആന്‍ഡ് ഫീല്‍ഡ് (യുഎസ്എടിഎഫ്). ബോസ്റ്റണ്‍ മാരത്തണ്‍, ലണ്ടന്‍ മാരത്തണ്‍ തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രസ്തുത സര്‍ട്ടിഫിക്കേഷനുള്ള ഓട്ടക്കാര്‍ക്ക് പങ്കെടുക്കാന്‍ യോഗ്യത ലഭിക്കും.
മാരത്തണില്‍ മൂന്ന് വിഭാഗങ്ങളുണ്ട്, 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്ള ഫുള്‍മാരത്തണ്‍, 21.1 കിലോമീറ്ററിന്റെ ഹാഫ് മാരത്തണ്‍, അഞ്ച് കിലോമീറ്ററിന്റെ ഫാമിലി ഫണ്‍ റണ്‍ എന്നിവ. എല്ലാ അമച്വര്‍ ഓട്ടക്കാര്‍ക്കും മാരത്തണില്‍ പങ്കെടുക്കാം. രജിസ്ട്രേഷന് ആരംഭിച്ചു.
h-ttp://www.spicecoastmarathon.com എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഫുള്‍ മാരത്തണ്‍ പുലര്‍ച്ചെ നാലിന് ആരംഭിക്കും. ഹാഫ് മാരത്തണും ഫണ്‍ മാരത്തണും യഥാക്രമം രാവിലെ അഞ്ചിനും, ഏഴിനും തുടങ്ങും.
മത്സരാര്‍ത്ഥികള്‍ക്ക് പരസ്പരം പരിചയപ്പെടാനും ആശയവിനിമയം നടത്താനുമായി 14ന് എക്സ്പോ സംഘടിപ്പിക്കും. നാല് അവാര്‍ഡ് വിഭാഗങ്ങളിലെ പുരുഷ-വനിത വിജയികളെ ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ആദരിക്കും. 18 വയസിനു മുകളിലുള്ള വനിത ഓപ്പണ്‍ വിഭാഗം, 45-54 പ്രായപരിധിയിലുള്ള വെറ്ററന്‍ വിഭാഗം, 55-64 വിഭാഗത്തിലുള്ള സീനിയര്‍, 65 ന് മുകളിലുള്ള സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലെ വിജയികളെയാണ് ആദരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: