തൃശൂര്‍: എറണാകുളം-പാലക്കാട് ദേശീയ പാതയ്ക്ക് സമീപം നന്തിക്കരയില്‍ ടാറ്റാ സുമോ വാന്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി. ആലത്തൂര്‍ കാട്ടിശേരി സ്വദേശികളായ പുതുമനശേരിക്കുളം വീട്ടില്‍ ഇസ്മയില്‍, ഹവ്വമ്മ, ഇസ്ഹാഖ്, ഹൗസത്ത്, ഇര്‍ഫാന, മന്‍സൂര്‍, െ്രെഡവര്‍ ശിവപ്രസാദ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന എട്ടുവയസ്സുകാരന് ഇജാസ് മാത്രമാണ് രക്ഷപ്പെട്ടത്. ഇജാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുതുക്കാട് നന്തിക്കരയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശികളാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കുട്ടിയും രണ്ട് സ്ത്രീകളും ഉള്‍പ്പെടും.
എറണാകുളം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാന്‍ നന്തിക്കരയ്ക്കു സമീപം ഒരു വളവില്‍ വച്ച് വാന്‍ ഇടതുവശത്തെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. വാഹനം വെള്ളത്തില്‍ കിടക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വാഹനത്തില്‍ നിന്നു ലഭിച്ച പാസ്പോര്ട്ടില് നിന്ന് ലഭിച്ച വിവരം അനുസരിച്ച് ആലത്തൂര്‍ സ്വദേശി ഇസ്മയിലും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
വാഹനത്തില്‍ നിന്ന് പുറത്തെടുത്തവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ആശുപത്രിയില്‍. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: