ഭരതന്റെ ദൃഢനിശ്ചയത്തിനു മുന്നില്‍ ശ്രീരാമദേവന് വിഷമിച്ചു. എങ്ങനെയാണ് ഇയാളെയൊന്നു മയപ്പെടുത്തുക?
നിര്‍ബന്ധ ബുദ്ധി കണ്ടപ്പോള്‍ രഘുവരന്
തല്‍ബോധനാര്‍ത്ഥം നയനാന്തസംജ്ഞയാ
ചൊന്നാന്‍ ഗുരുവിനോടപ്പോള്‍ വസിഷ്ഠനും
ചെന്നു കൈകേയീസുതനോടു ചൊല്ലിനാന്‍
ശ്രീരാമന് കണ്ണുകൊണ്ട് സംജ്ഞ കാണിച്ചപ്പോള്‍ വസിഷ്ഠന് ഭരതനെ ഏകാന്തസ്ഥലത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി.
”വത്സ, ഞാന്‍ പറയുന്ന സുനിശ്ചിതവും ദൃഢവുമായ രഹസ്യം മനസ്സിലാക്കുക. ഭഗവാന് രാമന് സാക്ഷാല്‍ ശ്രീനാരായണനാണ്. മുമ്പ് ബ്രഹ്മാവ് പ്രാര്‍ത്ഥിച്ചതനുസരിച്ച് രാവണനെ കൊല്ലാനായി ദശരഥപുത്രനായി ഭൂമിയില്‍ അവതരിച്ചിരിക്കുകയാണ്. യോഗ മായാദേവിയാണ് ജനകപുത്രിയായി സീതയായി വന്നിരിക്കുന്നത്. അനന്തനാണ് ലക്ഷ്മണനായി ജനിച്ചിരിക്കുന്നത്.
മഹാവിഷ്ണുവിനെ വിട്ട് അനന്തന് കഴിയാന്‍ പറ്റില്ലല്ലോ. രാവണനെ കൊല്ലാന്‍വേണ്ടിയാണ് രാമന് വനത്തിലേക്ക് വന്നിരിക്കുന്നത്. കൈകേയിയുടെ ദയവില്ലാത്ത സംഭാഷണവും വരം ആവശ്യപ്പെടലുമെല്ലാം ദേവന്മാരുടെ പ്രേരണയാല്‍ സംഭവിച്ചതാണ്. ദേവര്‍ക്ക് വാക്കുകൊടുത്തതനുസരിച്ചാണ് രാമന് ഇപ്പോള്‍ വനവാസം തെരഞ്ഞെടുത്തത്. അതുകൊണ്ട് രാമനെ അയോദ്ധ്യയിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ആഗ്രഹം പരിത്യജിക്കുക.
അമ്മമാരോടും സൈന്യത്തോടുമൊപ്പം മടങ്ങിപ്പോകുക. രാവണനെ വധിച്ചശേഷം അയോദ്ധ്യയില്‍ മടങ്ങിയെത്തും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: