ഷാം എഎല്‍ ഷെയ്ഖ് : റഷ്യന്‍ വിമാനാപകടം സംബന്ധിച്ച് ഷാം ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്തു. യാത്രക്കാരുടെ ലഗേജില്‍ ഒളിപ്പിച്ച നിലയില്‍ ബോംബ് വിമാനത്തില്‍ എത്തിച്ചതെന്ന സംശയത്തിലാണ് ചോദ്യം ചെയ്തത്. ഇതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുടെ വിശദ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു വരികയാണ്.
അതേസമയം, വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ജിവനക്കാര്‍ സമ്മതിച്ചു. ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തിനകത്തും പുറത്തുമുള്ള സിസിടിവി ക്യാമറകളുടെ എണ്ണം വര്‍ധിപ്പിക്കാനും ബാഗേജുകള്‍ പരിശോധിക്കാനും നിര്‍ബന്ധമായി ഒരാളെ നിര്‍ത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 31നാണ് ഈജിപ്തില്‍ നിന്നും റഷ്യയിലേക്ക പുറപ്പെട്ട എ321 വിമാനം അപകടത്തില്‍ പെട്ടത്. 224 പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. റഷ്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും. ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖിലെ റെഡ് സീ റിസോര്‍ട്ടില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ഇതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വിമാനത്തില്‍ ബോംബ് ഉണ്ടായിരുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തുടര്‍ അന്വേഷണം നടത്തി വരുന്നത്.
അതിനിടെ റഷ്യ ഈജിപിതില്‍ നിന്നുള്ള പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. പ്രതിദിനം 4800 പേരെ വീതം ഷാം ല്െ ഷെയ്ഖില്‍ നിന്നും റഷ്യന്‍ വിനോദ സഞ്ചാരികള്‍ സ്വന്തം രാജ്യത്തേയ്ക്ക് തിരിക്കുന്നുണ്ട്. 7100ല്‍ അധികം റഷ്യന്‍ പൗരന്മാര് ഈജിപ്തില്‍ വിനോദസഞ്ചാരത്തിനായി എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. രക്ഷാദൗത്യം വരും ദിവസങ്ങളിലും തുടരുന്നതാണ്. എന്നാല്‍ കര്‍ശ്ശന പരിശോധന മൂലം പലരും ലഗേജുകള്‍ കൂടാതെയാണ്് റഷ്യയിലേക്ക് മടങ്ങുന്നത്. ഈജിപ്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും റഷ്യയില്‍നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: