കോതമംഗലം: നേര്യമംഗലം അഞ്ചാംമൈല്‍ കുടിയിലെ താമസക്കാരനായ മുത്തു അല്ലിമുത്തു എന്ന ആദിവാസി വൈദ്യന്റെ വീട്ടില്‍നിന്നും പിടികൂടിയ ആറ് ആമകളെ വനപാലകര്‍ ഇന്ന് തിരിച്ച് കാട്ടില്വിടും. ഔഷധനിര്മ്മാണത്തിനാണ് ആമകളെ പിടികൂടി സൂക്ഷിക്കുന്നതെന്നും ഇയാള്വനപാലകര്ക്ക് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ സൂക്ഷിക്കാനേല്പ്പിച്ചിട്ടുള്ള ആമകളെ കോടതി ഉത്തരവ്പ്രകാരമാണ് ഇന്ന് കാട്ടില്വിടുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും പശ്ചിമഘട്ട മേഖളകളില്മാത്രം അപൂര്‍വ്വമായി കണ്ടുവരുന്നതും ചൂരാമ എന്ന ഇനത്തില്‍പ്പെട്ടതാണ് ഈ ആമകള്‍. ഇവയുടെ ആവാസ വ്യവസ്ഥയ്ക്കനുയോജ്യമായ വനംമേഖലയില്‍ നേര്യമംഗലം റെയിഞ്ച്ഓഫീസര്‍ മുഹമ്മദ് റാഫി, തട്ടേക്കാട് റെയിഞ്ച് ഓഫീസര്‍ മനുസത്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവയെ തിരികെ കാട്ടില്‍ വിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: