പമ്പാവാലി: ശബരിമല തീര്‍ത്ഥാടകര്‍ ആഹാരം കഴിക്കുന്ന ഹോട്ടലിനു സമീപമുള്ള സ്വകാര്യവ്യക്തി വളര്‍ത്തുന്ന നായ തീര്‍ത്ഥാടകരെ കടിക്കുന്നതായി പരാതി.
പമ്പാവാലി ആലപ്പാട് ജംഗ്ഷനിലാണ് സംഭവം. ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിനു സമീപം നായയെ നീളമുള്ള കമ്പിയില്‍ കെട്ടിയിടുകയാണ് പതിവ്. ഹോട്ടലിലെത്തുന്ന തീര്‍ത്ഥാടകര്‍ ആഹാരം കഴിച്ചതിനുശേഷം പുറത്തിറങ്ങി വിശ്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിയിട്ട നായ നൂറ് മീറ്ററോളം ദൂരത്തില്‍ കിടക്കുന്ന കമ്പി വഴി തീര്‍ത്ഥാടകരെ കടിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തീര്‍ത്ഥാടനം കഴിഞ്ഞുവന്ന തീര്‍ത്ഥാടകര്‍ ആഹാരം കഴിച്ചതിനുശേഷം പുറത്തിറങ്ങി വിശ്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിയിട്ട നായ 100 മീറ്റര്‍ ദൂരത്തില്‍ കിടക്കുന്ന കമ്പിവഴി തീര്‍ത്ഥാടകരെ കടിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തീര്‍ത്ഥാടനം കഴിഞ്ഞുവന്ന തീര്‍ത്ഥാടകര്‍ ആഹാരം കഴിച്ചതിനുശേഷം നില്ക്കുമ്പോള് നായ കടിച്ചുവെന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തീര്‍ത്ഥാടനം കഴിഞ്ഞുവന്ന തീര്‍ത്ഥാടകര്‍ ആഹാരം കഴിച്ചതിനു ശേഷം നില്ക്കുമ്പോള് നായ കടിച്ചുവെന്നും നാട്ടുകാര്‍ പറഞ്ഞു. മാസപൂജക്കെത്തിയ 5 തീര്‍ത്ഥാടകരെ നായ കടിച്ചുപരിക്കേല്പ്പിച്ചിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
നായയെ വളര്‍ത്തുന്നയാള്‍ സ്ഥലം വേലികെട്ടിതിരിക്കുകയോ നായയെ കൂട്ടിലടച്ച് വളര്‍ത്തുകയോ വേണ്ടെന്നും ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: