ഭരതനും മറ്റും പോയശേഷം മുനിമാരുടെ സഹവാസത്തോടെ രാമനും മറ്റും കുറച്ചുനാള്‍കൂടി ചിത്രകൂടത്തില്‍ താമസിച്ചു. രാമനെയും സീതയേയും കാണുന്നതിനുവേണ്ടി സമീപദേശങ്ങളില്നിന്നും സന്ദര്‍ശകര്‍ നിരന്തരം എത്താന്‍ തുടങ്ങി. അതോടെ സൈ്വരജീവിതത്തിനു ഭംഗമുണ്ടായി. മാത്രമല്ല ദണ്ഡകാരണ്യത്തില്നിന്ന് ഖരന് തുടങ്ങിയ രാക്ഷസന്മാര് വന്ന് മുനിമാരെ ഉപദ്രവിക്കാനും തുടങ്ങി. അതുകൊണ്ട് ചിത്രകൂടവാസം വെടിഞ്ഞ് ദണ്ഡകാരണ്യത്തിലേക്കു പോകാന്‍ നിശ്ചയിച്ചു. ഒരുനാള്‍ പര്‍ണശാല ഉപേക്ഷിച്ചിട്ട് അവര്‍ മൂന്നുപേരും വീണ്ടും വനയാത്രയാരംഭിച്ചു.
മാര്‍ഗമദ്ധ്യേ അവര്‍ അത്രിമുനിയുടെ ആശ്രമത്തിലെത്തി. വയോവൃദ്ധനും ജ്ഞാനവൃദ്ധനും ഭഗവാനുമായ അത്രി മഹര്‍ഷിയെ രാമോഹം എന്നുപറഞ്ഞു നമസ്കരിച്ചു. ശ്രീരാമനാണു വന്നിരിക്കുന്നതെന്നും സാക്ഷാല്‍ നാരായണന് തന്നെയെന്നും മനസ്സിലാക്കിയ മഹര്‍ഷി രാമനെ സ്വന്തം മകനെപ്പോലെ സ്വീകരിച്ചു. സന്തോഷത്തോടെ ഫലമൂലാദികള്‍ നല്കി സല്ക്കരിച്ചു. എന്നിട്ടു പറഞ്ഞു. എന്റെ ധര്‍മ്മപത്നി അനസൂയാദേവി തപസ്വിയും ജ്ഞാനവൃദ്ധയുമാണ്. അകത്തുണ്ട്. സീത അവരെപ്പോയി കാണട്ടെ. അത്രിമുനി പറഞ്ഞപ്പോള്‍ സീത അകത്തേയ്ക്കുചെന്ന് അനസൂയാദേവിയുടെ കാല്ക്കല് സാഷ്ടാംഗം പ്രണമിച്ചു.
വാത്സല്യത്തോടുകൂടി സീതയെ അവര്‍ വാരിപ്പുണര്‍ന്നു. കുശലപ്രശ്നങ്ങള്‍ക്കുശേഷം അവര്‍ ഒരാഗ്രഹം പ്രകടിപ്പിച്ചു. സീതയെ വിവാഹവേഷത്തില്‍ ഒന്നുകാണണം. സീത തന്റെ കൈവശമുണ്ടായിരുന്ന ആടയാഭരണങ്ങള്‍ ധരിച്ച് അണിഞ്ഞൊരുങ്ങി അവരുടെ മുന്നില്‍നിന്നു. അവര്‍ സീതയെ അടുത്തുപിടിച്ചിരുത്തി ആലിംഗനം ചെയ്തു. സ്വയംഭുവമനുവിന്റെ പുത്രിയായ ദേവഹൂതിയുടെയും ബ്രഹ്മപുത്രനായ കര്ദ്ദമപ്രജാപതിയുടെയും പുത്രിയാണ് അനസൂയ. മഹാതപസ്വിയും പതിവ്രതയുമായിരുന്നു. ഒരിക്കല്‍ ഗംഗാനദി വറ്റിവരണ്ടപ്പോള്‍ അനസൂയാദേവി തപശ്ശക്തികൊണ്ട് അതിനെ വീണ്ടും ജലസമൃദ്ധമാക്കി.
യഥാര്‍ത്ഥത്തില്‍ രാമന് അവരുടെ പുത്രനും സീത പുത്രവധുവുമാണ്. അനസൂയാദേവിക്ക് സീതയോട് ഇത്ര വാത്സല്യം തോന്നാനുള്ള കാരണമെന്ത്? വിവാഹവേഷത്തില്‍ സീതയെ ഒന്നു കാണണമെന്ന് ആഗ്രഹം തോന്നിയത് എന്തുകൊണ്ട്? രസകരമായ ഒരു പുരാണ കഥയിലേയ്ക്ക് നാമിനി പ്രവേശിക്കേണ്ടിവരും.
എഴുത്തച്ഛന് പൈങ്കിളിയെ വിളിച്ച് രാമകഥ പാടാന്‍ അഭ്യര്‍ത്ഥിക്കുന്നു. പരമാത്മാവു തന്റെ ലീലകള്‍ കേട്ടാല്‍ മതിയാകയില്ലൊരിക്കലും. ശ്രീരാമചരിതങ്ങളതിലും വിശേഷിച്ച് സാരമായൊരു മുക്തിസാധനം രസായനം. ഇതുകേട്ട് കിളി കഥ പറഞ്ഞു തുടങ്ങി. ചന്ദ്രക്കലാധരനായ ശ്രീ പരമേശ്വരന് പര്‍വ്വത പുത്രിയോട് രാമകഥ വിസ്തരിക്കാന്‍ തുടങ്ങി.
രാമനാം പരമാത്മാവാനന്ദരൂപനാത്മാ-
രാമനദ്വയനേകനവ്യയനഭിരാമന്‍
അത്രി താപസപ്രവരാശ്രമേ മുനിയുമാ-
യെത്രയും സുഖിച്ചു വാണീടിനാനൊരുദിനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: