തുറവൂര്‍(ആലപ്പുഴ): ബൈക്കിന് പിന്നില്‍ ലോറിതട്ടി രണ്ടു പെയിന്റിങ് തൊഴിലാളികള്‍ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകത്തിന് കാരണം അയല്‍വാസികള്‍ തമ്മിലുള്ള പൂര്‍വ വൈരാഗ്യമാണെന്ന് പോലീസ്. അന്ധകാരനഴി കളത്തില്‍ പാപ്പച്ചന്റെ മകന് സുബിന്(27), സഹയാത്രികനായ കാട്ടുങ്കല്‍ തൈയ്യില്‍ യോഹന്നാന്റെ മകന് ജോണ്സണ്(40) എന്നിവരാണ് കൊല്ലപ്പെട്ടത്. ജോണ്‍സനെ ലക്ഷ്യമാക്കിയാണ് ക്വട്ടേഷന്‍ സംഘമെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറും നിരവധി കേസില്‍ പ്രതിയുമായ തുമ്പിയെന്ന് വിളിക്കുന്ന കൊല്ലം ചവറ മരേഴത്ത് സിബു(38) പോലീസ് കസ്റ്റഡിയിലാണ്. സിബുവിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടി നല്‍കിയതോടെയാണ് കൊലപാതകത്തിന് ചുരുളഴിഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടോടെ തീരദേശപാതയില്‍ ഒറ്റമശേരിയ്ക്ക് സമീപമായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജോണ്‍സണും, സുബിയും. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ലോറി ഇടിച്ചു കയറ്റുകയായിരുന്നു, നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു.
ഗുരുതരമായ പരുക്കുകളോടെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും രാത്രിയോടെ മരിച്ചു. ജോണ്‍സന്റെ വീട്ടുകാരും അയല്‍വാസിയായ തയ്യില്‍ പോള്‍സന്റെ കുടുംബവുമായി രണ്ടുവര്‍ഷം മുന്‍പ് പള്ളിപ്പെരുന്നാളിനോടുബന്ധിച്ചുണ്ടായ തര്‍ക്കമാണ് ഒടുവില്‍ രണ്ടു യുവാക്കളുടെ ജീവനെടുത്തത്. ഒട്ടേറെ ക്രിമിനല്‍ കേസില്‍പ്പെട്ട പോള്‍സണ്‍ നിരവധി തവണയാണ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
ശിക്ഷ കഴിഞ്ഞെത്തുമ്പോഴെല്ലാം ജോണ്‍സണുമായി ഇയാള്‍ വഴക്കു കൂടുന്നത് പതിവായിരുന്നു. രണ്ടുമാസം മുന്‍പ് പോള്‍സന്റെ സഹോദരന് താലീഷും ജോണ്‍സണുമായി വാക്കുതര്‍ക്കമുണ്ടായി. സംഘര്‍ഷത്തില്‍ താലീഷിന് പരുക്കേറ്റിരുന്നു. പിന്നീട് പലതവണ ജോണ്‍സനെ ആക്രമിക്കുന്നതിനായി പോള്‍സണ്‍ ക്വട്ടേഷന്‍ സംഘവുമായി എത്തിയിരുന്നു. ദിവസങ്ങള്‍ മുന്‍പ് ബൈക്കിലെത്തിയ സംഘം ജോണ്‍സനെ മര്‍ദ്ദിക്കുന്നതിനിടെ നാട്ടുകാരെത്തിയതോടെ രക്ഷപ്പെട്ടു. ഇതിന് ശേഷം ഭീതിയിലായ ജോണ്സണ് ജോലിക്കു പോകാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. സംഭവദിവസമാണ് സുബിനുമൊന്നിച്ച് തൈക്കല്‍ ഭാഗത്ത് പണി നടക്കുന്ന വീടിന്റെ പെയിന്റിങ് ജോലിക്ക് പോയത്.
ജോണ്‍സനെ ആക്രമിക്കുന്നതിനായി പോള്‍സണ്‍ സുഹൃത്ത് ഷിബിനുമായി ചരക്ക് ലോറിയില്‍ ഒരാഴ്ചയായി തീരദേശപാതയില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. സംഭവദിവസം രാവിലെ മുതല്‍ ജോണ്‍സന്റെ നീക്കം വീക്ഷിച്ച സംഘം വൈകിട്ടോടെ ജോണ്‍സനും സുബിനും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ലോറി ഇടിച്ചു കയറ്റുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇരുവരുടെയും സംസ്കാരം അഴീക്കല്‍ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്‍ നടന്നു. പോള്‍സണ്‍ അടക്കമുള്ള പ്രതികള്‍ ഒളിവിലാണ്. കുത്തിയതോട് സിഐ കെ. ആര്. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: