നടുവില്‍: നടുവിലില്‍ നാല് സ്റ്റീല്‍ ബോംബുകളും കൊടുവാളും കണ്ടെത്തി. കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് ഇവ കണ്ടെത്തിയത്. നടുവില്‍ പടിഞ്ഞാറെ ചെമ്മീന്കവലയില് ഇന്നലെ രാവിലെ 10.30ഓടെയാണ് ബോംബുകള്‍ കണ്ടെടുത്തത്. നടുവില്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ മാനേജര്‍ പ്രൊഫ.ടി.പി.ശ്രീധരന്റെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാടുകള്‍ മെഷീന് ഉപയോഗിച്ച് വെട്ടിത്തെളിക്കുമ്പോഴാണ് ഒളിപ്പിച്ച നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ശ്രീധരന് ഇപ്പോള്‍ പയ്യന്നൂരിലാണ് താമസം. കാട് കയറിയ പറമ്പ് വെട്ടിത്തെളിക്കാന്‍ രണ്ട് തൊഴിലാളികളെ ചുമതലപ്പെടുത്തിയിരുന്നു. നടുവില്‍ സ്വദേശികളായ ഷാജി, മനോജ് എന്നിവരായിരുന്നു തൊഴിലളികള്. നാല് സ്റ്റീല്‍ പാത്രങ്ങളില്‍ ഒന്ന് മൂട് തുറന്ന നിലയിലാണ്. ഇതിനകത്ത് സ്ഫോടകശേഖരമില്ല. രണ്ടെണ്ണണം മൂടി അടച്ചതും ഒരെണ്ണം പ്ലാസ്റ്റ് കവറില്‍ പൊതിഞ്ഞ നിലയിലുമാണ്. ഇതിനുസമീപത്ത് തന്നെയാണ് കൊടുവാള് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവമറിഞ്ഞ് കുടിയാന്മല എസ്ഐ ബിനോയിയുടെ നേതൃത്വത്തി പോലീസ് സ്ഥലത്തെത്തിലുള്ള കഴിഞ്ഞ 12ന് നടുവില്‍ ടൗണിനടുത്ത് മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. എടവന്‍ ചാത്തോത്ത് പത്നാഭന്റെ ആള്‍പാര്‍പ്പില്ലാത്ത വീടിന്റെ ബാത്ത് റൂമില്‍ നിന്നാണ് അന്ന് ബോംബുകള്‍ കണ്ടെടുത്തത്. ഇവ അത്യുഗ്ര ശേഷിയുള്ളവയായിരുന്നു. എന്നാല്‍ ബോംബിന് പിറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ച്ചായി ഈ മേഖലയില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തുന്നതില്‍ സമീപവാസികള്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: