ടിക്ക്
തലശ്ശേരി: ബംഗളൂരു വിജയ വിറ്റാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ഒന്നാം വര്‍ഷ മെക്കാരിക്കല് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിംഗ് ചെയ്തതിനെ തുടര്‍ന്ന് പഠനം നിര്‍ത്തി നിയമ നടപടിക്ക് ഒരുങ്ങുന്നതായി വിദ്യാര്‍ത്ഥിയുടെ പിതാവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. വടകര മേപ്പയില്‍ ജനതാ റോഡിലെ തെക്കേപറമ്പത്ത് ശ്രീകൃപയില്‍ അശ്വിന് പ്രണവ് (19) ആണ് റാഗിംഗിന്റെ പേരില്‍ ഭീകരമായ ശാരീരിക പീഡനത്തിന് ഇരയായത്. മലയാളികളായ മൂന്നു സീനിയര്‍ വിദ്യാര്‍ത്ഥികളാണ് റാഗിംഗ് നടത്തിയത്. അശ്വിന് പ്രണവിനെ കൂടാതെ മറ്റ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും റാഗിംഗിന് വിധേയമായിട്ടുണ്ട്. അഞ്ചരക്കണ്ടിയിലെ അതുല്‍, ആലപ്പുഴ സ്വദേശി ജെറിന് ജോയ്, പത്തനംതിട്ട സ്വദേശി യദുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് റാഗിം അരങ്ങേറിയത്. ഇവരെ പിന്നീട് കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തതായി കോളേജ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇവരുടെ സാന്നിധ്യം ഇപ്പോഴും കോളേജിലുണ്ടത്രേ.
കഴിഞ്ഞ സപ്തംബര്‍ 5ന് അര്‍ദ്ധ രാത്രി 12 മണിക്ക് ഹോസ്റ്റല്‍ മുറിയിലെത്തിയ മൂന്നുപേരും അശ്വിന് പ്രണവിന്റെ മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തുകയും പീഢന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി തിരിച്ചേല്‍പ്പിക്കുകയുമായിരുന്നു. ഈ വിവരം പുറത്ത് പറഞ്ഞാല്‍ നിന്നെയും പിതാവിനെയും കാറിടിച്ച് കൊലപ്പെടുത്തുമെന്നും ഈ മൂവര്‍ സംഘത്തിലെ ധനാഢ്യ കുടുംബത്തിലെ വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയിരുന്നത്രേ. ഈ ഭീഷണി കാരണം റാഗിംഗ് വിവിരം അശ്വിന് പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീടുണ്ടായ മാനസിക പിരിമുറുക്കം കാരണം പഠിപ്പ് നിര്‍ത്തി വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ അച്ഛന് പ്രമോദ് കൗണ്‍സിലിംഗിന് വിധേയനാക്കിയപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.
തുടര്‍ന്ന് കോളേജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അടച്ച പണവും സര്‍ട്ടിഫിക്കറ്റുകളും മടക്കിത്തരാമെന്നും കോളേജിന്റെ പേരില്‍ പരാതി നല്‍കരുതെന്നുമാണ് കോളേജ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ തന്റെ ഏക മകന്റെ ഭാവി തകര്‍ത്തവരെ മാതൃകാപരമായി ശിക്ഷിക്കുന്നത് വരെ തന്റെ ചോരയും കിഡ്നിയും വില്‍ക്കേണ്ടി വന്നാല്‍ പോലും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അശ്വിന് പ്രണവിന്റെ അച്ഛന് പ്രമോദ് പറഞ്ഞു. ഇനി ഒരുകുട്ടിക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുതെന്നും ഒരച്ഛനും എന്നെ പോലെ ദുഃഖിക്കേണ്ടി വരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാഗിംഗ് നടക്കാത്ത നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കോളേജാണ് വിജയ വിറ്റാല ഇന്‍സ്റ്റിറ്റിയൂട്ട് എന്ന് പറഞ്ഞ് കൂത്തുപറമ്പ് മൂര്യാട്ടെ ഏജന്റ് വഴിയാണ് മകനെ ഈ കോളേജില്‍ ചേര്‍ത്തതെന്നും ഇയാളുടെ ഓഫീസ് കൂത്തുപറമ്പ് എരുമത്തെരുവിലാണെന്നും വടകരയിലെ ബാങ്കില്‍ നിന്നും നാല് ലക്ഷം രൂപ ലോണെടുത്തിട്ടാണ് കോളേജില്‍ നല്‍കിയതെന്നും പ്രമോദ് പറഞ്ഞു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മുല്ലപ്പള്ളി രാമചന്ദ്രന് എംപി, ബംഗളൂരുവിലെയും കേരളത്തിലെയും പോലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട് പത്രസമ്മേളനത്തില്‍ റോബര്‍ട്ട് കോട്ടായിയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: