ന്യൂദല്‍ഹി: പൂനെയെ തകര്‍ത്ത് ദല്‍ഹി ഡൈനാമോസ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റോബര്‍ട്ടോ കാര്‍ലോസിന്റെ ശിക്ഷണത്തിലിറങ്ങിയ ദല്‍ഹി വിജയം സ്വന്തമാക്കിയത്. 35-ാം മിനിറ്റില്‍ ആദില്‍ നബിയും 40-ാം മിനിറ്റില്‍ മലയാളി താരം അനസ് എടത്തൊടികയും 87-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റീസെയുമാണ് ഗോള്‍ നേടിയത്.
ഇഞ്ചുറി സമയത്ത് ഫ്രീകിക്കിലൂടെ അഡ്രിയാന്‍ മുട്ടു പൂനെയുടെ ആശ്വാസം. വിജയത്തോടെ 10 കളികളില്‍ നിന്ന് 18 പോയിന്റുമായി ദല്‍ഹി ഡൈനാമോസ് അത്ലറ്റികോ കൊല്‍ക്കത്തക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 11 കളികൡ നിന്ന് 15 പോയിന്റുള്ള പൂനെ സിറ്റി എഫ്സി മൂന്നാം സ്ഥാനത്ത് തുടരുന്നു.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എതിരാളികളേക്കാള്‍ ഏറെ മുന്നിട്ടുനിന്ന ദല്‍ഹി അര്‍ഹിച്ച വിജയം തന്നെയാണ് നേടിയത്. തുടര്‍ച്ചയായ മൂന്ന് സമനിലക്കുശേഷം ദല്‍ഹിയുടെ ആദ്യ വിജയമാണിത്.
കഴിഞ്ഞ മത്സരത്തിലിറങ്ങിയ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് റോബര്‍ട്ടോ കാര്‍ലോസ് ഡൈനാമോസ് നിരയില്‍ വരുത്തിയത്. ഗുസ്താവോക്കും ഹാന്‍സ് മള്‍ഡര്‍ക്കും പകരം വിനിഷ്യസ് പെരേരയും ആദില്‍ നബിയും കളത്തിലിറക്കി.
അതേസമയം നാല് മാറങ്ങളാണ് ഡേവിഡ് പ്ലാറ്റ് പൂനെ നിരയില്‍ വരുത്തിയത്. ഗൗര്‍മാംഗി സിങ്, യൂജിന്സണ് ലിങ്ദോ, വെസ്ലി വെര്‍ഹോക്ക്, കാലു ഉച്ചെ എന്നിവര്‍ കളത്തിലിറങ്ങിയപ്പോള്‍ ഗുര്‍ജീന്ദര്‍ സിങ്, ജെയിംസ് ബെയ്ലി, ബികാഷ് ജെയ്റു, ടുന്‍കെ സാന്‍ലി എന്നിവര്‍ സൈഡ് ബെഞ്ചിലേക്ക് മാറി.
കളിയുടെ തുടക്കത്തില്‍ തന്നെ ഡൈനാമോസിന് അവസരം ലഭിച്ചെങ്കിലും ആദില്‍ നബിക്ക് മുതലാക്കാന്‍ കഴിഞ്ഞില്ല. 16-ാം മിനിറ്റില്‍ വീണ്ടും ദല്‍ഹിക്ക് അവസരം. ചികാവോ നല്കിയ പാസില്‍ നിന്ന് വിനിഷ്യസ് പെരേര പായിച്ച ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്ത്. 20-ാം മിനിറ്റില്‍ വിനിഷ്യസ് നല്കിയ പാസ് സ്വീകരിച്ച് റോബിന് സിങ് പായിച്ച ഷോട്ട് പൂനെ പ്രതിരോധനിരക്കാരന്റെ കാലില്‍ത്തട്ടി കോര്‍ണറില്‍ കലാശിച്ചു.
29-ാം മിനിറ്റില്‍ പൂനെയുടെ കാലു ഉച്ചെക്ക് അവസരം ലഭിച്ചെങ്കിലും ഷോട്ട് ഡൊബ്ലാസ് കയ്യിലൊതുക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ കളിയുടെ 35-ാം മിനിറ്റില്‍ ദല്‍ഹി ഡൈനാമോസ് ലീഡ് നേടി. മലൂദ എടുത്ത കോര്‍ണറാണ് ഗോളില്‍ കലാശിച്ചത്. മലൂദയുടെ കിക്ക് റോബിന്‍സിങ് തലകൊണ്ട് മറിച്ചിട്ട് ആദില്‍ നബിയുടെ ദേഹത്തുതട്ടി വലയില്‍ കയറിയപ്പോള്‍ പൂനെ ഗോളിക്ക് യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
38-ാം മിനിറ്റില്‍ പൂനെയുടെ മാര്‍ക്വീതാരം അഡ്രിയാന്‍ മുട്ടു പായിച്ച ലോങ് ഷോട്ട് ദല്‍ഹി ഗോളി ഡൊബ്ലാസ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിനുശേഷം ദല്‍ഹി ലീഡ് ഉയര്‍ത്തി. ഇത്തവണയും മലൂദ എടുത്ത കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. മലൂദയുടെ ബോക്സിലേക്ക് വളഞ്ഞിറങ്ങിയ കിക്ക് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ഉയര്‍ന്നുചാടിയ മലയാളി താരം അനസ് ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. അനസിന്റെ ഹെഡ്ഡര്‍ പോസ്റ്റിന് മുന്നില്‍ കുത്തിയശേഷമാണ് വലയില്‍ കയറിയത്. തുടര്‍ന്ന് ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ ദല്‍ഹി താരങ്ങള്‍ പൂനെ പ്രതിരോധത്തെ നിരവധി തവണ കീറിമുറിച്ചെങ്കിലും ഗോള്‍ നില ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റിനകം ദല്‍ഹി ലീഡ് ഉയര്‍ത്താനുള്ള മറ്റൊരു അവസരവും നഷ്ടമാക്കി. ആദില്‍ നബി ഒരുക്കി നല്കിയ അവസരം മുതലാക്കാന്‍ സെമിന്ലെന് ഡഗ്നലിന് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ പൂനെയുടെ മുന്നേറ്റം ദല്‍ഹി ഗോളി ഡൊബ്ലാസ് രക്ഷപ്പെടുത്തി. 61-ാം മിനിറ്റില്‍ വെസ്ലി വെര്‍ഹോക്കിന് പകരം ബികാഷ് ജെയ്റുവിനെയും തൊട്ടടുത്ത മിനിറ്റില്‍ സുശാന്ത് മാത്യുവിനു പകരം ജെയിംസ് ബെയ്ലിയെയും പൂനെ കളത്തിലിറക്കി.
ഇതിനിടെ 62-ാം മിനിറ്റില്‍ ദല്‍ഹിക്ക് മറ്റൊരു നല്ല അവസരം കൈവന്നു. എന്നാല്‍ ആദില്‍ നബി എടുത്ത കോര്‍ണറിന് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജോണ്‍ ആര്‍നെ റീസെ ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പറന്നു. 65-ാം മിനിറ്റില്‍ പൂനെക്ക് ലഭിച്ച ഫ്രീകിക്ക് എടുത്തത് അഡ്രിയാന്‍ മുട്ടു. എന്നാല്‍ മുട്ടുവിന്റെ കിക്ക് വലത്തോട്ട് ഡൈവ് ചെയ്ത് ദല്‍ഹി ഗോളി രക്ഷപ്പെടുത്തി. 68-ാം മിനിറ്റില്‍ റോബിന് സിംഗിന്റെ ഷോട്ട് പൂനെ ഗോളി അരിന്ദം ഭട്ടാചാര്യ രക്ഷപ്പെടുത്തി.
73-ാം മിനിറ്റില്‍ വിനിഷ്യസ് പെരേരക്ക് പകരം റിച്ചാര്‍ഡ് ഗാഡ്സെയും ചികാവോക്ക് പകരം ഹാന്‍സ് മള്‍ഡറും ദല്‍ഹിക്കായി കളത്തിലെത്തി. തൊട്ടടുത്ത മിനിറ്റില്‍ ദല്‍ഹിക്കായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. 79-ാം മിനിറ്റില്‍ ലിങ്ദോക്ക് പകരം ജാക്കിചന്ദിനെ പൂനെ മൈതാനത്തിറക്കി. തുടര്‍ന്നും ദല്‍ഹിയുടെ മുന്നേറ്റങ്ങളാണ് മൈതാനത്ത് കണ്ടതെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഇതിനിടെ മുട്ടുവിന്റെയും ഉച്ചെയുടെയും നേതൃത്വത്തില്‍ പൂനെയും ചില ആക്രമണങ്ങള്‍ ദല്‍ഹി ബോക്സിലേക്ക് നടത്തിയെങ്കിലും അവയെല്ലാം കരുത്തുറ്റ പ്രതിരോധത്തില്‍ത്തട്ടി അവസാനിച്ചു. 85-ാം മിനിറ്റില്‍ ദല്‍ഹിക്ക് പെനാല്‍റ്റി. രാള്ട്ടെയെ ഗോവിന് സിങ് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് സ്പോട്ട്കിക്ക്. റീസെ എടുത്ത കിക്ക് പൂനെ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ പതിച്ചു.
നേരത്തെ മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്ന ഗോവിന് സിങിന് ഈ ഫൗളിന് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും കിട്ടി. തുടര്‍ന്ന് അവസാന മിനിറ്റുകളില്‍ 10 പേരായാണ് പൂനെ കളിച്ചത്. അവസാനമിനിറ്റില്‍ ആദില്‍ നബിക്ക് പകരം ഗുസ്താവോയെയും കാര്‍ലോസ് കളത്തിലിറക്കി. കളി ഇഞ്ചുറി സമയത്ത് നീണ്ടപ്പോള്‍ പൂനെയുടെ ആശ്വാസഗോള്‍ പിറന്നു. 24 മീറ്റര്‍ അകലെനിന്ന് മുട്ടു എടുത്ത ഫ്രീകിക്കാണ് ഡൊബ്ലാസിന്റെ മറികടന്ന് വലയില്‍ കയറിയത്.
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റിനകം ദല്‍ഹി ലീഡ് ഉയര്‍ത്താനുള്ള മറ്റൊരു അവസരവും നഷ്ടമാക്കി.
ആദില്‍ നബി ഒരുക്കി നല്കിയ അവസരം മുതലാക്കാന്‍ സെമിന്ലെന് ഡഗ്നലിന് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ പൂനെയുടെ മുന്നേറ്റം ദല്‍ഹി ഗോളി ഡൊബ്ലാസ് രക്ഷപ്പെടുത്തി. 61-ാം മിനിറ്റില്‍ വെസ്ലി വെര്‍ഹോക്കിന് പകരം ബികാഷ് ജെയ്റുവിനെയും തൊട്ടടുത്ത മിനിറ്റില്‍ സുശാന്ത് മാത്യുവിനു പകരം ജെയിംസ് ബെയ്ലിയെയും പൂനെ കളത്തിലിറക്കി. ഇതിനിടെ 62-ാം മിനിറ്റില്‍ ദല്‍ഹിക്ക് മറ്റൊരു നല്ല അവസരം കൈവന്നു. എന്നാല്‍ ആദില്‍ നബി എടുത്ത കോര്‍ണറിന് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജോണ്‍ ആര്‍നെ റീസെ ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പറന്നു. 65-ാം മിനിറ്റില്‍ പൂനെക്ക് ലഭിച്ച ഫ്രീകിക്ക് എടുത്തത് അഡ്രിയാന്‍ മുട്ടു. എന്നാല്‍ മുട്ടുവിന്റെ കിക്ക് വലത്തോട്ട് ഡൈവ് ചെയ്ത് ദല്‍ഹി ഗോളി രക്ഷപ്പെടുത്തി.
68-ാം മിനിറ്റില്‍ റോബിന് സിംഗിന്റെ ഷോട്ട് പൂനെ ഗോളി അരിന്ദം ഭട്ടാചാര്യ രക്ഷപ്പെടുത്തി. 73-ാം മിനിറ്റില്‍ വിനിഷ്യസ് പെരേരക്ക് പകരം റിച്ചാര്‍ഡ് ഗാഡ്സെയും ചികാവോക്ക് പകരം ഹാന്‍സ് മള്‍ഡറും ദല്‍ഹിക്കായി കളത്തിലെത്തി. തൊട്ടടുത്ത മിനിറ്റില്‍ ദല്‍ഹിക്കായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. 79-ാം മിനിറ്റില്‍ ലിങ്ദോക്ക് പകരം ജാക്കിചന്ദിനെ പൂനെ മൈതാനത്തിറക്കി. തുടര്‍ന്നും ദല്‍ഹിയുടെ മുന്നേറ്റങ്ങളാണ് മൈതാനത്ത് കണ്ടതെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഇതിനിടെ മുട്ടുവിന്റെയും ഉച്ചെയുടെയും നേതൃത്വത്തില്‍ പൂനെയും ചില ആക്രമണങ്ങള്‍ ദല്‍ഹി ബോക്സിലേക്ക് നടത്തിയെങ്കിലും അവയെല്ലാം കരുത്തുറ്റ പ്രതിരോധത്തില്‍ത്തട്ടി അവസാനിച്ചു. 85-ാം മിനിറ്റില്‍ ദല്‍ഹിക്ക് പെനാല്‍റ്റി. രാള്ട്ടെയെ ഗോവിന് സിങ് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് സ്പോട്ട്കിക്ക്. റീസെ എടുത്ത കിക്ക് പൂനെ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ പതിച്ചു.
നേരത്തെ മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്ന ഗോവിന് സിങിന് ഈ ഫൗളിന് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും കിട്ടി. തുടര്‍ന്ന് അവസാന മിനിറ്റുകളില്‍ 10 പേരായാണ് പൂനെ കളിച്ചത്. അവസാനമിനിറ്റില്‍ ആദില്‍ നബിക്ക് പകരം ഗുസ്താവോയെയും കാര്‍ലോസ് കളത്തിലിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: