മാഡ്രിഡ്: ലോക ക്ലബ് ഫുട്ബോളിലെ ഏറ്റവും പ്രസിദ്ധമായ എല്‍ ക്ലാസ്സിക്കോ ഇന്ന്. ലോക ക്ലബ് ഫുട്ബോളിലെ ഏറ്റവും കരുത്തരായ റയല്‍ മാഡ്രിഡും ബാഴ്സലോണയും തമ്മിലാണ് എല്‍ ക്ലാസ്സിക്കോ പോരാട്ടം. പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മത്സരത്തിനായി ഒരുക്കിയിക്കുന്നത്.
റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം. രാത്രി ഇന്ത്യന്‍ സമയം 10.45 ന് മത്സരത്തിന്റെ കിക്കോഫ്.ലാസ് പല്‍മാസിനെതിരായ കളിയില്‍ പരുക്കേറ്റ് ആഴ്ചകളോളം പുറത്തിരുന്ന ബാര്‍സ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്ന് കൡക്കളത്തിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. താരം ഇറങ്ങിയാല്‍ മെസ്സി-ക്രിസ്റ്റിയാനോ പോരാട്ടമായി എല്‍ ക്ലാസ്സിക്കോ മാറും.
കഴിഞ്ഞ ദിവസം മെസ്സി പരിശീലനത്തിറിങ്ങിയത് ബാഴ്സ നിരയില്‍ ആഹ്ലാദമുണ്ടാക്കിയത്. എന്നാല്‍ മെസ്സി ഇറങ്ങിയില്ലെങ്കില്‍ നേരിയ മുന്‍തൂക്കം റയലിന് ലഭിക്കും. എങ്കിലും ബാഴ്സയെ ചെറുതായി കാണാന്‍ റയല്‍ കോച്ച് റാഫേല്‍ ബെനിറ്റ്സ് തയ്യാറാവില്ല. കാരണം ലോകത്തിലെ മികച്ച മറ്റ് രണ്ട് സ്ട്രൈക്കര്‍മാരുടെ സാന്നിധ്യമാണ് കാരണം. ഉറുഗ്വെയുടെ ലൂയി സുവാരസും ബ്രസീല്‍ നായകന് നെയ്മറും ബാഴ്സ നിരയില്‍ അണിനിരക്കുമെന്നതുതന്നെ.
അതേസമയം റയല്‍ നിരയില്‍ ഗാരെത് ബെയ്ലും ജെയിംസ് റോഡ്രിഗസും മടങ്ങിയെത്തും. എന്നാല്‍ പരുക്കിനു പുറമേ പെണ്ണുകേസിലും പെട്ട കരിം ബെന്‍സേമ കളിക്കില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ബൂട്ടുകളിലാണ് റയലിന്റെ പ്രതീക്ഷ മുഴുവന്‍. ബെയ്ലും റോഡ്രിഗസും ലോകോത്തര താരങ്ങളാണെങ്കിലും ക്രിസ്റ്റിയാനോ ഗോളടിച്ചാ വിജയിക്കാമെന്ന പ്രതീക്ഷയാണ് റയലിനുള്ളത്. റാഫേല്‍ ബെനിറ്റസ് റയല്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ എല്‍ ക്ലാസിക്കോ മത്സരമാണിത്.
ഈവര്‍ഷം നടക്കുന്ന രണ്ടാമത്തെ എല്‍ ക്ലാസിക്കോയാണിത്. കഴിഞ്ഞ സീസണില്‍ മാര്‍ച്ച് 22ന് ലാ ലിഗയിലാണ് ഇരു ടീമുകളും അവസാനമായി ക്ലാസിക്കോയ്ക്കിറങ്ങിയത്. അന്ന് സ്വന്തം തട്ടകത്തില്‍ ബാഴ്സലോണ 2-1ന് വിജയിക്കുകയായിരുന്നു. ജെര്‍മി മാത്യുവും സുവാരസുമാണ് ബാഴ്സലോണക്കുവേണ്ടി ഗോളുകള്‍ നേടിയിരുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയായിരുന്നു റയലിന്റെ സ്കോറര്‍. അതിന് മുമ്പ് ഒക്ടോബര്‍ 25ന് ഏറ്റുമുട്ടിയപ്പോള്‍ വിജയം റയലിനൊപ്പം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം.
സൗഹൃദ മത്സരം ഒഴികെയുള്ള എല്‍ക്ലാസിക്കോയുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയത് റയല്‍ മാഡ്രിഡാണ്. ഇരുവരും ഏറ്റുമുട്ടിയ 229 മത്സരങ്ങളില്‍ 92 മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് വിജയിച്ചപ്പോള്‍ ബാഴ്സലോണയും വിജയം 89 മത്സരങ്ങളിലാണ്. 48 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. അതേസമയം, സൗഹൃദ മത്സരങ്ങള്‍ കൂടി പരിശോധിച്ചാല്‍ 262 മത്സരങ്ങളില്‍ 108 മത്സരങ്ങളില്‍ ബാഴ്സ ജയിച്ചു. റയലിന്റെ വിജയം 96ഉം സമനില 58 മത്സരങ്ങളിലുമാണ്.
ലാ ലിഗയുടെ മാത്രം കണക്കെടുത്താല്‍ ഇരുടീമുകളും ഏറ്റുമുട്ടിയ 170 കളികളില്‍ 71 എണ്ണത്തില്‍ റയല്‍ വിജയിച്ചപ്പോള്‍ ബാഴ്സയുെട വിജയം 67-ല്‍. 32 എണ്ണം സമനിലയിലും. ഇന്ന് 171-ാം എല്‍ ക്ലാസ്സിക്കോക്കാണ് അരങ്ങുണരുന്നത്. എല്‍ ക്ലാസിക്കോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹമതി ബാഴ്സയുടെ ലയണല്‍ മെസിയുടെ പേരിലാണ്. 21 ഗോളുകള്‍.
15 ഗോളുകളുമായി ക്രിസ്റ്റിയാനോ റൗള്‍ ഗൊണ്സാലസിനൊപ്പം മുന്നാമതാണ്. മുന്‍ റയല്‍ താരമായിരുന്ന ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോയാണ് 18 ഗോളുകളുമായി രണ്ടാമത്.
ലാ ലിഗയില്‍ ഇക്കുറി 11 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാഴ്സലോണ മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ ഒന്നാംസ്ഥാനത്താണ്. റയല്‍ രണ്ടാമതും. ബാഴ്സയ്ക്ക് 27 പോയിന്റും റയലിന് 24 പോയിന്റുമാണുള്ളത്.
കഴിഞ്ഞവാരം വരെ റയലായിരുന്നു ലീഗില്‍ മുന്നില്‍. എന്നാല്‍ നവംബര്‍ എട്ടിന് സെവിയ്യക്കെതിരായ മത്സരത്തില്‍ 3-2ന് പരാജയപ്പെട്ടതോടെയാണ് റയല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഇന്ന് ബാഴ്സയെ തോല്‍പ്പിക്കാനായാല്‍ റയലിന് വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: