ബെംഗളൂരു: കര്‍ണാടക നിയമസഭാ കൗണ്‍സില്‍ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ കെ.എസ്. ഈശ്വരപ്പയ്ക്ക് വധഭീഷണി. അജ്ഞാതന്‍ ഇന്റര്‍നെറ്റ് ഫോണില്‍ നിന്നും വിളിച്ചാണ് വധഭീഷണി മുഴക്കിയതെന്ന് ഈശ്വരപ്പ നിയമസഭയില്‍ പറഞ്ഞു.
22ന് രാത്രി 9.33നാണ് സംഭവം. ഇന്റര്‍നെറ്റ് ഫോണില്‍ നിന്നും വിളിച്ച ഇയാള്‍ കന്നടയും ഉര്‍ദ്ദുവും കലര്‍ന്ന ഭാഷയിലാണ് ഭീഷണിപ്പെടുത്തിയത്. മൂന്ന് നാലു മിനിട്ടോളം നീണ്ടു ഭീഷണി. ആദ്യം മിസ്ഡ് കാളാണ് വന്നത്. +1669897 നമ്പരില്‍ നിന്നാണ് കാള്‍ വന്നത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുവാനായി ട്രെയിനില്‍ പോകുമ്പോള്‍ തിരിച്ചുവിളിച്ചിരുന്നു. കിട്ടിയില്ല. 10.34ന് വീണ്ടും അയാള്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഭീഷണിപ്പെടുത്തിയയാളെ കണ്ടെത്തണമെന്നും ഈശ്വരപ്പ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: