സിങ്കപ്പൂര്‍: സമുദ്രവും സൈബര്‍ സ്പേസും പുതിയ മത്സരവേദികളാക്കാന് രാജ്യങ്ങള്‍ മുതിരരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണ ചൈനാക്കടലില്‍ ചൈനയും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പരാമര്‍ശിക്കുകയായിരുന്നു മോദി. ഇത്തരം പൊതു ഇടങ്ങള്‍ പങ്കുവെക്കുകയാണ് വേണ്ടതെന്നും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാന്‍ തയ്യാറാണെന്നും മോദി പറഞ്ഞു.
തര്‍ക്ക വിഷയങ്ങള്‍ നിലനിര്‍ത്തിത്തന്നെ ഭാരതവും ചൈനയും അതിര്‍ത്തിയില്‍ സമാധാനം കാക്കുന്നതെങ്ങനെയെന്നത് മാതൃകയാണെന്നും ഇന്ത്യാസ് സിങ്കപ്പൂര്‍ സ്റ്റോറി എന്ന പ്രഭാഷണത്തില്‍ മോദി പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് പ്രധാനമന്ത്രി.
പൊതു ഇടങ്ങളെ പങ്കുവെക്കുന്നതു സംബന്ധിച്ച് അമേരിക്ക, റഷ്യ, ആസിയാന്‍ രാജ്യങ്ങള്‍ എന്നിവയുമായി ചര്‍ച്ച നടത്താന്‍ ഭാരതം മുന്‍കൈ എടുക്കുമെന്ന് മോദി വ്യക്തമാക്കി. ചൈന ആഗോള സാമ്പത്തിക രംഗത്ത് ശക്തിയായി ഉയര്‍ന്ന് നയിച്ചതുപോലെ, ആഗോള-മേഖലാ സമാധാനത്തിനും സ്ഥിരതയ്ക്കും ലോകരാജ്യങ്ങള്‍ ചൈനയിലേക്കു നോക്കുന്നുണ്ട്. സിങ്കപ്പൂരിന്റെ വിജയം ഭാരതത്തിനും പ്രചോദനമാണ്. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: