കൊട്ടാരക്കര: അമ്പലക്കരയില്‍ വിവാഹവീട്ടില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് രാഷ്ട്രീയ സംഘര്‍ഷമായി മാറിയത്. സംഭവത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബിജെപിക്കെതിരെയുള്ള ആയുധമാക്കി മാറ്റുകയായിരുന്നു.
മുതിര്‍ന്നവരും ബിജെപി നേതാക്കളും ഇടപെട്ടാണ് സംഘര്‍ഷം ആദ്യം ഒഴിവാക്കിയത്. പിന്നീട് ഇരുകൂട്ടരും സംഘടിച്ച് വീണ്ടും അക്രമം ഉണ്ടാവുകയും ചെയ്തു.
അക്രമത്തിന്റെ പേരില്‍ ബിജെപിയുടെ മണ്ഡലം കണ്‍വീനര്‍ അമ്പലക്കര രമേശിന്റെ വീടിനുനേരെ പ്രകടനമായെത്തി സിപിഎം സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. പാര്‍ട്ടി ലോക്കല്‍ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു അക്രമം. വീടിന് നേരെ കുപ്പിയും കല്ലും വലിച്ചെറിഞ്ഞ സംഘം വീടിന്റെ ജനലുകള്‍ എറിഞ്ഞുപൊട്ടിച്ചു. അകത്തുണ്ടായിരുന്ന ഭാര്യക്ക് നിസാരപരിക്കേറ്റു. തൊട്ടടുത്ത് തന്നെയുള്ള ഭാര്യാപിതാവിന്റെ വീട,് കട, ഇതിനോട് ചേര്‍ന്നുള്ള ആര്‍ട്ട്സ് ക്ലബ്ബ് എന്നിവ എറിഞ്ഞ് തകര്‍ത്തു. ഭാര്യാപിതാവിനെ തെറിയഭിഷേകം നടത്തിയ സംഘം പിഞ്ചുകുഞ്ഞിനെ വരെ ഭീഷണിപെടുത്തി. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമങ്ങള്‍ എല്ലാം. എന്നാല്‍ ബിജെപിക്കാരുടെ വീടുകളില്‍ കയറാന്‍ ആവേശം കാണിക്കുന്ന പോലീസ് ഇവിടെ കാഴ്ചക്കാരായി നിന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളില്‍ ചിലര്‍ അന്നേദിവസം സ്ഥലത്ത് പോലും ഇല്ലാതിരുന്നവരാണെന്ന് ആരോപണമുണ്ട്. ലോറിയില്‍ കിളിയായി തമിഴ്നാട്ടില്‍ പോയി രാത്രി 11ന് മടങ്ങിയെത്തിയ ആളിനെയും രാത്രിയില്‍ 9ന് നടന്ന സംഭവത്തില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: