പത്തനാപുരം: ശബരിമല തീര്‍ത്ഥാടകരോടുള്ള പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെ അവഗണന തുടരുന്നു. അയ്യപ്പഭക്തര്‍ക്ക് ഇടത്താവളസൗകര്യം ഒരുക്കാന്‍ അധികാരികള്‍ ഇനിയും തയ്യാറായിട്ടില്ല. ദിനംപ്രതി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് പത്തനാപുരം വഴി ശബരിമലക്ക് പോകുന്നത്.
കല്ലുംകടവിലെ പഞ്ചായത്ത് വക ഭൂമിയില്‍ ഇടത്താവളം ഒരുക്കാന്‍ സ്ഥലസൗകര്യം ഉണ്ടങ്കിലും യാതൊരു നടപടിയും ഇനിയും ആരംഭിച്ചിട്ടില്ല. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച സാംസ്കാരിക നിലയത്തില്‍ താല്കാലിക ഇടത്താവളം ഒരുക്കാമെന്നിരിക്കെ അതിനും പഞ്ചായത്ത് തയ്യാറല്ല. കാല്‍നടയായും മറ്റും പോകുന്ന തീര്‍ത്ഥാടകര്‍ പത്തനാപുരത്ത് എത്തുമ്പോള്‍ കടത്തിണ്ണകളും മരത്തണലും മാത്രമാണ് ആശ്രയം.
എല്ലാ വര്‍ഷവും പഞ്ചായത്ത് ബജറ്റില്‍ പത്തുലക്ഷത്തില്‍ കുറയാതെ തുക വകയിരുത്താറുണ്ടെങ്കിലും അത് വകമാറ്റി ചിലവഴിക്കുന്നതാണ് പതിവ് രീതി. ഭക്തരെ കളിയാക്കുന്ന രീതിയില്‍ കല്ലംകടവിലെ പ്രൈവറ്റ് ബസ്സ്റ്റാന്റില് അയ്യപ്പഭക്തര്‍ക്ക് സ്വാഗതം ഇടത്താവളം’എന്ന പേരില്‍ പഞ്ചായത്ത് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാല്‍നടയാത്രയായി തിരുവനന്തപുരം നെടുമങ്ങാട് നിന്നും വന്ന സ്വാമിമാര്‍ ഇടത്താവളമില്ലാത്തതിനാല് കടത്തിണ്ണയിലാണ് വിശ്രമിച്ചത്. മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇടത്താവളത്തിനായി യാതൊരു നടപടിയും എടുക്കാത്ത ഗ്രാമപഞ്ചായത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി.ശാസ്താംകോട്ട മാര്‍ക്കറ്റിലെ മാലിന്യ സംസ്ക്കരണം നിലച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: