ന്യൂദല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിയ്ക്കുന്നതിനെ ഏറെ ആശങ്കയോടെയാണ് കാണുന്നതെന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്റെ പ്രസ്താവന രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു.
അസഹിഷ്ണുത സംബന്ധിച്ച വിവാദങ്ങള്‍ അനാവശ്യമാണ്. സമൂഹം ഒരുമിച്ച് ചേര്‍ന്ന് നേരിടേണ്ടതായ പല പ്രശ്നങ്ങളുമുണ്ട്. എന്നാല്‍ എന്‍ഡിഎ ഭരണത്തിന് കീഴില്‍ രാജ്യത്ത് അസഹിഷ്ണുതയാണെന്ന തരത്തിലുള്ള പ്രസ്താവനകള്‍ പ്രതിച്ഛായ മോശമാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് കിരണ്‍ റിജിജു പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞതായും കിരണ്‍ റിജ്ജു വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 95 പേര് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടപ്പോള്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കില്‍ അത് 86 ആയി ചുരുങ്ങിയിട്ടുണ്ടെന്ന് റിജ്ജു പറഞ്ഞു.
അതേ സമയം കഴിഞ്ഞ വര്‍ഷം 561 വര്‍ഗീയ സംഘര്‍ഷം നടന്നപ്പോള്‍ ഈ വര്‍ഷം അത് 631 ആയി കൂടിയിട്ടുണ്ട്. എന്നാല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇത് 694 ആയിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണവും ഈ വര്‍ഷം കൂടുതലാണെന്നും റിജ്ജു പറഞ്ഞ
വര്‍ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ കലാസാഹിത്യശാസ്ത്ര മേഖലകല്‍ നിന്നും ഉയരുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് നേരത്തെ ആമിര്‍ ഖാന് രംഗത്തെത്തിയിരുന്നു. ഇന്ത്യ വിട്ട് പോകണ്ടി വരുമോ എന്ന് ഭാര്യ കിരണ്‍ റാവു ആശങ്ക പ്രകടിപ്പിച്ചതായും ആമിര്‍ ഖാന് വെളിപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ സാന്നിധ്യത്തിലായിരുന്നു ബോളിവുഡ് താരത്തിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: