ശബരിമലയിലെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉരല്‍ക്കുഴി. പൊന്നമ്പലമേട്ടില്‍ ദേവന്മാര് ശ്രീധര്‍മ്മ ശാസ്താവിനെ അഭിഷേകം ചെയ്യുന്ന തീര്‍ത്ഥമാണ് ഇതുവഴി ഒഴുകിവരുന്നതെന്നാണ് ഭക്തവിശ്വാസം. ഒരുവെള്ളച്ചാട്ടം തന്നെയാണ്. വളരെമുകളില്നിന്നും വെള്ളം പതിച്ച് വന്ന ഇവിടെ നല്ല കുഴിതന്നെയായിത്തീര്ന്നു. തന്നെയുമല്ല ഈപാറയ്ക്ക് നല്ലമിനുസവുമായിട്ടുണ്ട്. കണ്ടാല്‍ ഒരു ചെറിയകുഴിയാണെങ്കിലും തടികൂടിയവര്ക്കും മുങ്ങാവുന്ന രൂപത്തിലാണ്. മുകളില്‍ ഇപ്പോള്‍ ചെറിയ അണകെട്ടിനിര്ത്തിയിട്ടുമുണ്ട്.
ത്രേതായുഗത്തില്‍ സന്താനമില്ലാതെ ദുഃഖിച്ചസമയത്ത് വിജയന് എന്ന ബ്രാഹ്മണന് യോഗിയായ ശബരിയുടെ നിര്‍ദ്ദേശപ്രകാരം ഒഴുകിയെത്തുന്ന തീര്‍ത്ഥം ഭൂമിയില്‍ പതിയ്ക്കും മുന്‍പേ ഒരുമണ്കുടത്തില് സ്വീകരിക്കുവാന്‍ പറഞ്ഞു അതിനുള്ള ശ്രമത്തിനിടയിലാണ് കുടംതാഴേവീണു പോയത് അങ്ങനെയാണ് അവിടെ കുഴിയുണ്ടായിത്തീര്ന്നത്.
അതുകൊണ്ടല്ലാം ഇതിനെ കുംഭദള തീര്‍ത്ഥമെന്നും വിളിച്ചുവരുന്നു. വിജയന് സ്വാമീദര്ശനത്താല് അനുഗ്രഹം ലഭിച്ചതും അവിടെ വച്ചാണ്. അതുകൊണ്ടെല്ലാം ഈതീര്ത്ഥത്തിന് നല്ല പ്രാധാന്യം ഭക്തര്‍ നല്കിവരുന്നു. ചിലസമയങ്ങളില്‍ ഈപ്രദേശത്ത് വന്യമൃഗങ്ങള്‍ ഇറങ്ങിവരുന്നതും പതിവാണ്. അതിന്നാല്‍ രാത്രി സമയത്ത് ആരേയും ഈപ്രദേശത്തേയ്ക്ക് കടത്തിവിടാറില്ല.
കുമ്പളംതോട്
സന്നിധാനത്തില്‍ വടക്കുഭാഗത്ത് കുറേനീങ്ങിയാണ് കുമ്പളം തോട്. കാട്ടാറിന്റെ കുളിരുള്ള ഇവിടെ പുണ്യ തീര്‍ത്ഥമായി കരുതുന്നവരും കുറവല്ല. ഇവിടെ വന്ന് സ്നാനം ചെയ്താല്‍ മലകയറിയിട്ടുള്ള ക്ഷീണം അകലും.കുമ്പളംതോട്ടിലെ ജലമാണ് ശബരിമലയില്‍ സര്‍വ്വ ഉപയോഗത്തിനും പതിവ്. ക്ഷേത്ര സങ്കേതത്തില്‍ നിന്നും കുമ്പളം തോട്ടിലേയ്ക്ക് പ്രത്യേക വഴിതന്നെ നിര്‍മ്മിച്ചിട്ടുണ്ട്. തന്നെയുമല്ല ഇവിടെ അണകെട്ടിവെള്ളം ശേഖരിക്കുന്നതിനാല്‍ ജലക്ഷാമത്തിനിട വരില്ല. സദ്യയും മറ്റും ഭക്തര്‍ ഈപ്രദേശത്ത് നടത്താറുണ്ടത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: