ശുഭത്തെ വച്ചു പരന്മാരെ അറിവുകൊണ്ട് അറിവില്ലായ്മയേയും, സല്‍ക്കര്‍മ്മങ്ങള്‍ കൊണ്ട് ദുഷ്കര്‍മ്മങ്ങളെയും, അനുഭവം കൊണ്ട് അനര്‍ത്ഥങ്ങളെയും, വിശ്വാസം കൊണ്ട് അവിശ്വാസത്തെയും നീക്കി തന്നെ വച്ചു അവരെ തനിക്ക് ഒത്ത പോല്‍ വ്യവസ്ഥ ചെയ്യുമ്പോള്‍ അവര്‍ തന്റെ ശുഭമെന്ന നിലയിലെത്തി. ഇങ്ങനെ ശുഭാനന്ദം പ്രത്യക്ഷീകരിക്കുന്നു.
ഇങ്ങനെ എല്ലാവരും ചേര്‍ന്നാലും ഏകനില്‍ ഏകാത്മാവാകുന്നു. ഈ ഏക സുഖം ഏകനായി അനുഭവിക്കുമ്പോള്‍ ശുഭാനന്ദമെന്നും പലരായി അനുഭവിക്കുമ്പോള്‍ പരമാനന്ദമെന്നും ഈ അറിവ് ഏകാത്മാവ് പരന്മാരെ രക്ഷിക്കുന്നതിനാല്‍ പരനെന്നും പരലോകമെന്നും, തന്റെ ശക്തിയാകയാല്‍ സര്‍വ്വശക്തനെന്നും നിരാകാരനെന്നും സത്യമെന്നും സര്‍വ്വത്ര പുണ്യവാനെന്നും നിന്തിരുവടിയെന്നും രക്ഷകനെന്നും ദയാലുവെന്നും നബിയെന്നും ബുദ്ധനെന്നും ക്രിസ്തുവെന്നും കൃഷ്ണനെന്നും പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും അവരവരുടെ അറിവിലും പ്രവൃത്തിയിലും അനുഭവത്തിലും വിശ്വാസത്തിലും എത്തിയതുപോലെ അവരവര്‍ക്കുള്ള അനുഭവത്തെ വച്ച് ഒത്തു നോക്കി അവരവരില്‍ കണ്ട തെളിവിനെ ഓരോ നാമങ്ങള്‍ കൊടുത്തു പോരുക എന്നു മാത്രമാകുന്നു.
അറിവു ദൈവത്തില്‍ നിന്നു പകര്‍ന്നു പോരുന്നു എന്നും, ആ അറിവിന്റെ ശക്തിയാണ് സര്‍വ്വത്തേയും സൃഷ്ടിച്ചു എന്നും ഈ സൃഷ്ടിച്ച് സര്‍വ്വത്തേയും തിരിച്ചറിയുന്ന ശക്തിയെക്കൊണ്ടാണ് മനുഷ്യനെ സൃഷ്ടിച്ചുവെന്നും ഈ മനുഷ്യനെക്കൊണ്ടു സൃഷ്ടിപ്പാന് ശക്തിയില്ലെന്നും സൃഷ്ടിപ്പാനുള്ള ശക്തി ദൈവത്തിനും, തിരിച്ചറിയുന്നതിനുള്ള ശക്തി മനുഷ്യനുമാകുന്നു.
ഇതു കൊണ്ടു തിരിച്ചറിയുന്നതിനുള്ള ശക്തി ദൈവത്തിനു ഇല്ല എന്നല്ല, ദൈവത്തിനു തന്റെ മഹല്‍ശക്തിയില്‍ സൃഷ്ടിക്കു മുന്‍പു തന്നെ സൃഷ്ടികളെ തിരിച്ചറിഞ്ഞു സൃഷ്ടിപ്പാന് കഴിയുമായിരുന്നു. എന്നാല്‍ സൃഷ്ടിച്ചതിന്റെ ശേഷം തിരിച്ചറിയുന്നതിനു മനുഷ്യനേ സാധിക്കുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: