തലവടി: ചെങ്ങന്നൂര്‍ മുതല്‍ തകഴി വരെ വാഹന പാര്‍ക്കിങിനു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം തുടങ്ങിയസ്ഥലങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍ മൈതാനത്തു പാര്‍ക്കുചെയ്യണം.
കോട്ടയം, തൃശൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയത്തിലും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ തിരുവല്ല എടത്വ കോയില്‍മുക്ക് കെഎസ്ഇബി സബ്സ്റ്റേഷന്, പോലീസ് സ്റ്റേഷന്, വാട്ടര്‍ അതോറിറ്റി, എടത്വ സെന്റ് അലോഷ്യസ് കോളജ്, ഹോളി ഏഞ്ചല്‍സ് സ്കൂള്‍ എന്നി മൈതാനങ്ങളില്‍ പാര്‍ക്കുചെയ്യേണ്ടതാണ്. കെഎസ്ആര്‍ടിസി ബസുകള്‍ക്കായി തലവടി പഞ്ചായത്ത് ഗ്രൗണ്ടില്‍ താത്കാലിക ബസ് സ്റ്റാന്റ് പ്രവര്‍ത്തനം തുടങ്ങി.
പൊങ്കാലയ്ക്കു എത്തുന്ന ഭക്തര്‍ക്കായി ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തിലൊരുക്കുന്ന സൗകര്യങ്ങള്‍ക്കു പുറമേ വിവിധ സാമൂഹ്യ സാംസ്കാരിക, സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിലും പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. മൂവായിരം വോളന്റിയേഴ്സ് സേവനസന്നദ്ധരായി രംഗത്തുണ്ട്.
പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ ചുമതലയില്‍ ക്ഷേത്രത്തെ കുറിച്ചും ആചാരാനുഷ്ഠാനങ്ങളെ പറ്റിയും വിശദമാക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. ക്ഷേത്രവളപ്പില്‍ പൂജാദ്രവ്യങ്ങള്‍ നല്കുന്ന സ്ഥലങ്ങളും ദര്‍ശനത്തിനു തടസമുണ്ടാകാത്ത വിധത്തില്‍ പുനര്‍ക്രമീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പന്ത്രണ്ടുനോമ്പ് മഹോത്സവം ഡിസംബര്‍ 17 മുതല്‍ 28 വരെ നടക്കും. നാരീപൂജ ഡിസംബര്‍ 18നാണ് നടക്കുക.
കോട്ടയം അസിസ്റ്റന്റ് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരാണ് നാരീപൂജയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. കലശവും തിരുവാഭരണ ഘോഷയാത്രയും ഡിസംബര്‍ 27നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: