ഡമാസ്ക്കസ്: അറബി ഭീകരര്‍ക്ക് നല്ല ആയുധം, നല്ല ഉപകരണങ്ങള്‍, നല്ലതാമസം, നല്ല ഭക്ഷണം, നല്ല ശമ്പളം… എന്നാല്‍ പാക്കിസ്ഥാന്, ഭാരതം, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ജിഹാദിനുള്ള മതഭ്രാന്ത് മൂത്ത് എത്തുന്നവര്‍ക്ക് ലഭിക്കുന്ന ജോലി ഒന്നുമാത്രം,, ചാവേറാകുക. അല്ലെങ്കില്‍ വേലക്കാരുടെ ജോലി. ഐഎസിനെപ്പറ്റി നിരവധി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ സത്യമാണിത്. സിറിയയില്‍ ഐഎസ് ക്യാമ്പില്‍ നിന്ന് ഒളിച്ചോടി മുംൈബയില്‍ മടങ്ങിയെത്തിയ യുവാവും മുന്‍പ് പറഞ്ഞത് ഇത്തരം സത്യങ്ങളായിരുന്നു.
കടുത്ത മേലധികാരി പ്രശ്നമുള്ള സംഘടനയാണ് ഐഎസ്. അറബികള്‍ക്ക് മുന്തിയ പദവിയാണ് ലഭിക്കുന്നത്. ഏഷ്യാക്കാരെ വിശുദ്ധ പോരാളികളായി പോലും പരിഗണിക്കുന്നില്ല. കൊച്ചു കൊച്ച് ഇടുങ്ങിയ ബാരക്കുകളിലാണ് അവരെ താമസിപ്പിക്കുന്നത്. മോശം ആയുധങ്ങളും ഭക്ഷണവും ശമ്പളവുമാണ് അവര്‍ക്ക് നല്‍കുന്നത്.
തെക്കനേഷ്യക്കാര്ക്കാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ നല്‍കുന്നത്. പറയുന്ന സ്ഥലത്ത് എത്തി ഒരു നിര്‍ദ്ദിഷ്ട നമ്പറില്‍ വിളിച്ചാല്‍ ഒരാളുവന്ന് വാഹനം കൈപ്പറ്റുമെന്നാണ് ഇവരോട് പറയുക. എന്നാല്‍ ജനത്തിരക്കേറിയ, മേധാവികള്‍ പറയുന്ന സ്ഥലത്ത് എത്തി കോള്‍ വിളിക്കുമ്പോള്‍ വാഹനം പൊട്ടിത്തെറിക്കും. ഭീകരാക്രമണം നടക്കും, ചാവേറും ചാകും. അങ്ങനെ ചത്തൊടുങ്ങുന്നവരില് കൂടുതലും ഏഷ്യാക്കാരും മറ്റുമാണ്.
ആക്രമണങ്ങളുടെ മുന്നിരകളിലേക്ക് അയക്കുന്നവരില്‍ കൂടുതലും ഏഷ്യാക്കാരും ആഫ്രിക്കക്കാരുമാണ്. ഇതുവരെയുള്ള ആക്രമണങ്ങളിലെ മരണക്കണക്ക് നോക്കിയാല്‍ ഇത് ശരിയാണെന്ന് മനസിലാകും. റിപ്പോര്‍ട്ടില്‍ പറയുന്നു. അറബി രാജ്യങ്ങളില്‍ നിന്നുള്ള പോരാളികള്‍ പിന്‍നിരയിലോ ഇടയ്ക്കോ ആയിരിക്കും. ടുണീഷ്യ, പാലസ്തീന്, സൗദി അറബ്യേ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ മാത്രമേ ഐഎസ് പോലിസില്‍ ചേര്‍ക്കൂ. മറ്റുള്ളവര്‍ക്ക് വിലക്കാണ്.
മൊത്തം 23 ഭാരതീയര്‍ ഐഎസില്‍ ചേര്‍ന്നു
മൊത്തം 23 ഭാരതീയരാണ് ഐഎസില്‍ ചേര്‍ന്നിരുന്നത്. ഇവരില്‍ ആറു പേര് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ്, പാക്കിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഭാരതത്തിലും പാക്കിസ്ഥാനിലും മറ്റുമുള്ള ഇസ്ലാം മതത്തെയും അവര്‍ വിലകുറച്ചാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: