പാട്ന: ബീഹാറില്‍ ജംഗിള്‍ രാജ് വീണ്ടും തിരിച്ചെത്തുന്നു. എംഎല്‍എമാര്‍ക്ക് ബംഗ്ലാവുകള്‍ അനുവദിക്കുന്നതിന് മുമ്പ് തന്നെ ആര്‍ജെഡി, ജെഡിയു എംഎല്‍എമാര്‍ ബംഗ്ലാവുകള്‍ കയ്യേറിയത് ഇതിന്റെ ഭാഗമാണെന്നാണ് സൂചന. ജെഡിയു മുന്‍ നിയമസഭാംഗം മഞ്ജിത് സിങ്ങിന്റെ ബംഗ്ലാവ് ആര്‍ജെഡി എംഎല്‍എ അരുണ്‍ യാദവ് ബലമായി കൈയ്യേറി.
ആര്‍ജെഡിയുടെ മറ്റൊരു എംഎല്‍എയായ അനില്‍ യാദവും ജെഡിയു എംഎല്‍എയായ ആര്.എന്‍. സിങ്ങും ഇതുപോലെ ബംഗ്ലാവുകള്‍ ബലമായി കയ്യേറി.
അതേസമയം മഞ്ജിത്തുമായി സംസാരിച്ച ശേഷമാണ് ബംഗ്ലാവില്‍ പ്രവേശിച്ചതെന്നാണ് എംഎല്‍എ അരുണിന്റെ അവകാശവാദം. എന്നാല്‍ താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അരുണിന്റെ ഒരു ഫോണ്‍ കാള്‍ ആശുപത്രിയിലേക്ക് വന്നിരുന്നു.
അയാളും അനുയായികളും ബംഗ്ലാവില്‍ പ്രവേശിക്കുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അത്. താന്‍ ബംഗ്ലാവ് ഒഴിയാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനായി നിയമപരമായി ഒരുമാസത്തെ സമയം ഉണ്ടെന്നും മഞ്ജിത്ത് പറഞ്ഞു. നവംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. ഡിസംബര്‍ എട്ട് വരെ സമയമുണ്ടായിരുന്നതായും മഞ്ജിത്ത് പറഞ്ഞു.
പുതിയ എംഎല്‍എ ഇതിനുള്ള ക്ഷമ കാണിച്ചില്ല. എംഎല്‍മാര്‍ക്ക് ബംഗ്ലാവുകള്‍ അനുവദിക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണെന്ന് സംസ്ഥാന ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി ദീപക് പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: