കൊച്ചി: ഹിന്ദുക്കളുടെ ധര്‍മ്മ ഗുരുക്കന്മാരെയും പ്രസ്ഥാനങ്ങളെയും മാനബിന്ദുക്കളെയും പരസ്യമായി അവഹേളിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും മാന്യതയുടെയും സഭ്യതയുടെയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത് ഹിന്ദുസമൂഹത്തെ ഉത്കണ്ഠാകുലരാക്കുന്നുവെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്.
ലോകം ആദരിക്കുന്ന സ്വാമി വിശ്വേശതീര്ത്ഥയെ ഭീകരനായി കോടിയേരി ബാലകൃഷ്ണന് ചിത്രീകരിച്ചു. സമത്വമുന്നേറ്റ യാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ വെള്ളാപ്പള്ളി നടേശന് ജലസമാധിയാകുമെന്നാണ് വി. എസ്. അച്യുതാനന്ദന്റെ പ്രവചനം. ഉമ്മന്‍ചാണ്ടിയും സുധീരനും രമേശ് ചെന്നിത്തലയും പച്ച നുണ പ്രചരിപ്പിച്ചുകൊണ്ടാണ് അസഹിഷ്ണുത പ്രകടമാക്കിയത്. ഈ നേതാക്കളെല്ലാം ഹിന്ദുക്കളോടുമാത്രം എതിര്‍പ്പും വിമര്‍ശനവും പ്രകടിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.
സമത്വമുന്നേറ്റ യാത്രയെ വളഞ്ഞുനിന്ന് ആക്രമിക്കുന്നതും തരംതാണ രീതിയില്‍ വിമര്‍ശിക്കുന്നതും ഹിന്ദുസമൂഹത്തോടുള്ള അവഹേളനവും അതിക്രമവുമാണ്.
തുടര്‍ച്ചയായി ധര്മ്മഗുരുക്കന്മാരെ അവഹേളിക്കുന്ന നിലപാടില്‍നിന്ന് സിപിഎം പിന്മാറണം. മാതാ അമൃതാനന്ദമയീ ദേവിയെയും കാഞ്ചി ശങ്കരാചാര്യസ്വാമികളെയും പച്ചനുണ പ്രചരിപ്പിച്ച് അവമതിക്കാന്‍ മുമ്പ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. സന്യാസാശ്രമങ്ങള്‍ പലതും ആക്രമിച്ചു.
ശ്രീനാരായണ ഗുരുദേവനെയും മഹാകവി കുമാരനാശാനെയും ജനമദ്ധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തി വീണ്ടും ആചാര്യന്മാര്ക്കെതിരെ തിരിഞ്ഞു. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചിട്ടുള്ള ഹിന്ദു ധര്മാചാര്യനെ പരസ്യമായി അവഹേളിക്കുന്നത് ക്രിമിനല്‍ കുറ്റവും ധര്മ്മനിന്ദയുമാണ്. വെള്ളാപ്പള്ളി നടേശന് ജലസമാധിയാകുമെന്ന് പറഞ്ഞ അച്യുതാനന്ദന് ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമാക്കണം .
ആശയവും ആദര്‍ശവും പറയാനില്ലാത്തതുകൊണ്ടാണ് വിലകുറഞ്ഞ വിമര്‍ശനവുമായി സിപിഎമ്മും കോണ്‍ഗ്രസും ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്. മറ്റു മതസ്ഥരോടും അവരുടെ മതമേലദ്ധ്യക്ഷന്മാരോടും സമാദരവോടെ പെരുമാറുകയും ഹിന്ദുക്കളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളെയും ആചാര്യശ്രേഷ്ഠന്മാരെയും അവഹേളിക്കുകയും ചെയ്യുന്ന പക്ഷപാതപരമായ ഇരട്ടത്താപ്പ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഉപേക്ഷിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
സന്യാസി സമൂഹത്തോടുള്ള അവഹേളനം: വിശ്വഹിന്ദു പരിഷത്ത്
കൊച്ചി: ലോകാരാധ്യനായ പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്ത്ഥസ്വാമികളെ ഭീകരവാദിയായി ചിത്രീകരിച്ചുകൊണ്ടുള്ള സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ദുരുപദിഷ്ടവും ഹിന്ദുസമാജത്തോടുള്ള വെല്ലുവിൡയും സന്യാസിസമൂഹത്തോടുള്ള അവഹേളനവുമാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍. ആര്. സുധാകരന് ആരോപിച്ചു.
സമത്വമുന്നേറ്റയാത്രയിലൂടെ കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറ ഇളകുമെന്ന ഭയമാണ് കോടിയേരിയുടെ ഇത്തരം ഭ്രാന്തമായ ജല്പനങ്ങള്ക്ക് കാരണം. സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: