കേസിന്റെ വിസ്താരവേളയില്‍ പ്രശ്നങ്ങള്‍ക്കെല്ലാം കാരണക്കാരനായ റഷീദ് കൂറമാറി. സംഭവത്തിലെപ്രധാന ദൃക്സാക്ഷിയായിരുന്നു റഷീദ്. ഇയാള്‍ക്കൊപ്പം സംഭവം കണ്ടെന്ന് പോലീസിന് മൊഴി കൊടുത്ത ബിജു, ജോണ്‍, സമിന് എന്നിവരും പ്രതിഭാഗംചേര്ന്നിരുന്നു.
തൊടുപുഴ: പൂഞ്ഞാറുകണ്ടം ഇരട്ടക്കൊലക്കേസ് നാടിനെ നടുക്കിയസംഭവമായിരുന്നു. ഷാപ്പില് വച്ചുണ്ടായ നിസ്സാര തര്ക്കമാണ്ഇരട്ടക്കൊലക്കേസില് പര്യവസാനിച്ചത്. കള്ളുഷാപ്പിലെത്തി കള്ളിനൊപ്പംവാങ്ങിയ കറിക്ക് റഷീദ് എന്നയാള്‍ ഷാപ്പുടമയ്ക്ക് പണം നല്‍കിയില്ല.ഇതേത്തുടര്‍ന്ന് തന്റെ സുഹൃത്തുക്കളെ റഷീദ് സംഭവം അറിയിച്ചു.രാരിച്ചനും, ഷിജുവും ഉമേഷും തങ്കച്ചനും റഷീദിനൊപ്പം പിറ്റേന്ന്ഷാപ്പിലെത്തി. പ്രശ്നം പരിഹരിക്കാനെത്തിയവര്ക്ക് നേരെപ്രകോപനമില്ലാതെ പ്രതികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.രാരിച്ചനും ഷിജുവും മരിച്ചു. ഉമേഷനും തങ്കച്ചനും ഗുരുതരമായിപരിക്കേല്ക്കുയും ചെയ്തു. ഈ കേസിന്റെ വിസ്താരവേളയില്പ്രശ്നങ്ങള്ക്കെല്ലാം കാരണക്കാരനായ റഷീദ് കൂറമാറി. സംഭവത്തിലെപ്രധാന ദൃക്സാക്ഷിയായിരുന്നു റഷീദ്. ഇയാള്‍ക്കൊപ്പം സംഭവം കണ്ടെന്ന്പോലീസിന് മൊഴി കൊടുത്ത ബിജു, ജോണ്‍, സമിന് എന്നിവരും പ്രതിഭാഗംചേര്ന്നിരുന്നു. എന്നിട്ടും ശാസ്ത്രീയ തെളിവുകളും ഗുരുതരമായിപരിക്കേറ്റ ഉമേഷിന്റെയും തങ്കച്ചന്റെയും മൊഴിയും പ്രോസിക്യൂഷന്റെകൃത്യമായ ഇടപെടലുകളും പ്രതികള്‍ക്ക് കടുത്ത ശിക്ഷനേടിക്കൊടുക്കുന്നതിന് കാരണമായി. അഡ്വ. നൂര്‍ സമീറാണ്പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: