കൊച്ചി: ഓണ്‍ലൈന്‍ ടാക്സികളുടെ നിയമവിരുദ്ധ സര്‍വീസ് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ഓട്ടോ ടാക്സി തൊഴിലാളികള്‍ നാളെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. സംയുക്ത മോട്ടോര്‍ തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. സംസ്ഥാനത്തെ ഓട്ടോ ടാക്സി തൊഴിലാളികളുടെ മിനിമം കൂലിയും കിലോ മീറ്റര്‍ ചാര്‍ജും വര്‍ധിപ്പിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ജസ്റ്റീസ് രാമചന്ദ്രന് കമ്മീഷന്റെ ശുപാശപ്രകാരം നിശ്ചിച്ച മിനിമം കൂലിയിലും കിലോ മീറ്റര്‍ ചാര്ജിലുമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഓട്ടോ ടാക്സി തൊഴിലാളികള്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍, നിയമങ്ങള്‍ ലംഘിച്ച് വന്‍കിട കുത്തകകളുടെ നിയന്ത്രണത്തിലുള്ള യൂബര്‍, ഓലേ, ഫാസ്റ്റ് ട്രാക്ക് തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സികള്‍ നിയമപരമായ ലൈസന്‍സോ അനുവാദമോ ഇല്ലാതെ സര്‍വീസ് നടത്തുന്നതിനാല്‍ ഓട്ടോ ടാക്സി മേഖലയില്‍ ജോയി ചെയ്യുന്നവരുടെ തൊഴിള്‍ ഇല്ലാതാവുകയാണ്. അനധികൃതമായ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ട അധികൃതര്‍ കുത്തക കമ്പനികളെ സഹായിക്കുകയാണ്. രാവിലെ 10ന് ഹൈക്കോടതി കവലയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് സിഐടിയു ദേശീയ സെക്രട്ടറി കെ.കെ ദിവാകരന് ഉദ്ഘാടനം ചെയ്യും. കെ.എ. അലി അക്ബര്‍, എം.എസ്. രാജു, കെ.വി. മധുകുമാര്‍, മനോജ് ഗോപി, പി.എസ്. അക്ബര്‍, അഡ്വ. മധുസൂദനന്, ജോഷി ജോസഫ്, ജി. സന്തോഷ് കുമാര്‍, ജബ്ബാര്‍ പുന്നക്കാടന് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: