കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പതിനായിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമിയാണ് സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കയ്യേറിയിരിക്കുന്നത്. ഇതിനെതിരെ ഹൈന്ദവസംഘടനകള്‍ കോടതിയെ സമീപിക്കുകയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 2014 സെപ്തംബര്‍ 12 ന് റവന്യൂവകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ ഇറക്കിയ ഉത്തരവാണ് നിരവധി കോടതി നിര്‍ദ്ദേശങ്ങളെ അവഗണിച്ചുകൊണ്ട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും അട്ടിമറിച്ചതെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന് ആരോപിച്ചു.
ജില്ലാ കളക്ടര്‍, സബ്കളക്ടര്‍, തഹസില്‍ദാര്‍, ഡപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്ക് കയ്യേറ്റഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുകയും കയ്യേറ്റഭൂമിയുടെ മൂന്നിരട്ടി തുക കയ്യേറ്റക്കാരില്‍നിന്ന് ഈടാക്കണമെന്നുള്ള നടപടി സ്വീകരിക്കണമെന്ന ഉത്തരവ് ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല.
ക്ഷേത്രഭൂമി കയ്യേറിയ സ്ഥാപനങ്ങളും വ്യക്തികളും സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണെന്ന കാരണത്താലാണ് ക്ഷേത്രഭൂമി കയ്യേറ്റം തടയണമെന്നും കയ്യേറ്റഭൂമി തിരിച്ചുപിടിക്കണമെന്നുമുള്ള ഉത്തരവ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും പരസ്പരം പഴിചാരി നടപ്പിലാക്കാതിരുന്നെതന്ന് സുധാകരന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: