കുമരകം: കുമരകത്തെ ശുദ്ധജലവിതരണത്തിന് തടസ്സമായിരുന്ന പ്രധാന പൈപ്പ് ലൈനുകളിലെ ചോര്‍ച്ച ബിജെപി മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പരിഹരിച്ചു. ചെങ്ങളം കുന്നുംപുറത്തെ പ്രധാന ഓവര്‍ഹെഡ് ടാങ്കില്‍ ജലമെത്തിച്ച് ശുദ്ധീകരിച്ചാണ് തിരുവാര്‍പ്പ്-കുമരകം മേഖലകളില്‍ ശുദ്ധജലമെത്തിച്ചിരുന്നത്. പ്രധാന പൈപ്പ് ലൈനുകളിലെ ചോര്‍ച്ചമൂലം റോഡും താറുമാറായിരുന്നു. ഗവ. ആശുപത്രി ഭാഗത്തെ പൈപ്പ്ലൈനുകളിലും ചോര്‍ച്ചയുണ്ടായിരുന്നു. അഞ്ച് മാസം മുന്‍പ് 15 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച അട്ടിപ്പീടിക റോഡാണ് ചോര്‍ച്ചമൂലം നാശോന്മുഖമായത്. ചന്തക്കവലയില്‍ സ്ഥാപിച്ച 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ചാാങ്കില് വെള്ളമെത്തിക്കേണ്ട മെയിന്‍ പൈപ്പുകളില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ബിജെപി 12-ാം വാര്‍ഡ് മെമ്പര്‍ വി.എന്‍.ജയകുമാറും, 8-ാം വാര്‍ഡ് മെമ്പര്‍ പി.കെ.സേതുവും മുന്‍കൈ എടുത്ത് വാട്ടര്‍ അതോറിറ്റി ജീവനക്കാരെ കണ്ട് ചോര്‍ച്ച മാറ്റാന്‍ നടപടിയെടുത്തത്. ചോര്‍ച്ച നീങ്ങിയതിനാല്‍ ശുദ്ധജലം കുമരകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: