ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ചരക്കു സേവന നികുതി ഭേദഗതി ബില്‍ അടക്കമുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. സഭാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് ഇന്ന് ഉച്ചയ്ക്ക് ലോക്സഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേരും. രാത്രി ഏഴിന് പ്രധാനമന്ത്രിയുടെ വസതിയില്‍ എന്‍ഡിഎ യോഗവും ചേരും.
ഭരണഘടനാ ശില്‍പ്പി ബി.ആര്. അംബേദ്ക്കറിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 26-27 തീയതികള്‍ ഭരണഘടനാ ദിവസമായി ആചരിക്കുന്നതിനാല്‍ സഭാസമ്മേളനത്തിന്റെ ആദ്യ രണ്ടുദിവസങ്ങളിലും ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ല. മുപ്പതാം തീയതി മുതല്‍ മാത്രമേ പാര്‍ലമെന്റ് സാധാരണ നടപടിക്രമങ്ങളിലേക്ക് കടക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: