കോഴിക്കോട്: പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്ത്ഥയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയിത്തത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയ വ്യക്തിയാണ് സ്വാമിജി. അദ്ദേഹത്തെക്കുറിച്ച് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തുന്നത് രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് പറയാന്‍ ഇല്ലാത്തതിനാലാണ്.
വി.എസും കോടിയേരിയും സിപിഎം പിബിയിലെ ചാതുര്‍വര്‍ണ്ണ്യമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ വിഎസിന് തലയില്‍ മുണ്ടിട്ട് ഓടേണ്ടിവരും. സമത്വമുന്നേറ്റയാത്രയെ രാഷ്ട്രീയപരമായി വിമര്‍ശിക്കുകയല്ല എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നത്. യാത്രയോട് അസഹിഷ്ണുതാ നിലപാടാണ് ഇരുമുന്നണികളും സ്വീകരിക്കുന്നത്. ജനാധിപത്യരാഷ്ട്രത്തില്‍ ആശയപ്രചാരണത്തിന് സ്വാതന്ത്ര്യമുണ്ട്.
ഇരുമുന്നണികളുടെയും ഭാഗത്തു നിന്നുണ്ടാകുന്ന വിമര്‍ശനങ്ങള്‍ നിര്‍ഭാഗ്യകരമാണ്. തുല്യനീതിയാണ് യാത്ര മുന്നോട്ടുവെക്കുന്നത്. എന്നാല്‍, ഇതിനെക്കുറിച്ചല്ല ഇരുമുന്നണികളും പറയുന്നത്. മതേതരത്വത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഇരുമുന്നണികളും വര്ഗ്ഗീയരാഷ്ട്രീയമാണ് കളിക്കുന്നത്. സമത്വമുന്നേറ്റയാത്രകണ്ട് പരിഭ്രാന്തിയിലായിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. കേരളത്തെ മതപരമായി വിഭജിക്കുകയാണ് ഇരുമുന്നണികളും ചെയ്യുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി. എന്നാല്‍ ഭൂരിപക്ഷ സമുദായം അത്തരത്തില്‍ പ്രവര് ത്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാ ന ജനറല്‍സെക്രട്ടറി അഡ്വ. കെ.പി.പ്രകാശ്ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: