പേരാമ്പ്ര: ബസ് ജീവനക്കാരനെ അന്യായമായി ജയിലിലടച്ച പേരാമ്പ്ര എസ് ഐ ജീവന് ജോര്‍ജിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മുതല്‍ പേരാമ്പ്രയില്‍ നിന്നുള്ള ബസ് സര്‍വീസ് സ്തംഭിപ്പിക്കുമെന്ന് ബിഎംഎസ് ഭാരവാഹികള്‍ പറഞ്ഞു. കുറ്റിയാടി-കോഴിക്കോട് റൂട്ടിലോടുന്ന ശ്രീ ഗോകുലം ബസ് ജീവനക്കാരന് കണ്ണൂര്‍ സ്വദേശി അനൂപിനെ എസ്.ഐ അകാരണമായി കസ്റ്റഡിയിലെടുക്കുകയും ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുത്ത് ജയിലിലടക്കുകയുമാണ് ഉണ്ടായത്.പോലീസ് സ്റ്റേഷനിലെത്തിയ ബിഎംഎസ് ഭാരവാഹികളോടും ബസ് ഉടമസ്ഥ സംഘം നേതാക്കളോടും എസ്.ഐ ധിക്കാരപരമായി പെരുമാറിയതായി ബിഎംഎസ് (മോട്ടോര്‍ വിഭാഗം) ജില്ലാ ജോയിന്റ് സെക്രട്ടറി പി. പരമേശ്വരന്, കെ.ഇ സേതുമാധവന് എന്നിവര്‍ കുറ്റപ്പെടുത്തി.
കുറ്റിയാടി-കോഴിക്കോട് റൂട്ടിലോടുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിന്ന് യാത്രക്കാരെ കയറ്റിയത് സംബന്ധിച്ചുള്ള വാക്ക് തര്‍ക്കമാണ് പോലീസ് പെരുപ്പിച്ച് കാണിച്ച് 308-ാം വകുപ്പ് ചേര്‍ത്ത് തൊഴിലാളിയെ ജയിലിലടച്ചത്. ശബരിമല യാത്രക്ക് വ്രതത്തിലായിരുന്ന തൊഴിലാളിയെയാണ് എസ്.ഐ സ്റ്റേഷനിലെത്തിച്ച് പീഡിപ്പിച്ചതും ജയിലിലടച്ചതും.
പൊതുപ്രവര്‍ത്തകരോടും പ്രത്യേകിച്ച് ഹൈ ന്ദവ സംഘടനാ പ്രവര്‍ത്തകരോടും ഈ എസ്ഐ പകവെച്ച് പുലര്‍ത്തുന്ന ആളാണെന്ന് ബിഎംഎസ് ഭാരവാഹികള്‍ ആരോപിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ ഉറപ്പിന് വിരുദ്ധമാണ് എസ്.ഐ യുടെ നടപടിയെന്നും അവര്‍ പറഞ്ഞു. സൂപ്പര്‍ഫാസ്റ്റ് ജീവനക്കാര്‍ പരാതിയില്ലെന്ന് എസ്.ഐ യെ അറിയിച്ചിട്ടും പോലീസിന്റെ നടപടി ദുരൂഹമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: