തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷണവില ഏകീകരിക്കുന്ന ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഹോട്ടലുകളെ തരംതിരിച്ച് ഭക്ഷണ സാധനങ്ങള്‍ക്ക് വില നിശ്ചയിക്കുന്ന രീതിയാണ് നടപ്പാക്കുക. ഇതിനായി ജില്ലാ തലത്തില്‍ റെഗുലേറ്ററി സംവിധാനം നടപ്പാക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍, വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് കാര്യത്തില്‍ തീരുമാനമായില്ല. ഇക്കാര്യം ബിസിനസ് അഡ്വൈസറി കമ്മിറ്റി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹോട്ടലുകളില്‍ ഒരേ ഭക്ഷണത്തിന് പല വില ഈടാക്കുന്നു എന്ന പരാതി വ്യാപകമായതോടെയാണ് ഗ്രേഡിംഗ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹോട്ടലുകളെ തരംതിരിച്ച ശേഷം ഗ്രേഡ് അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുകയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ കാലാസാഹിത്യ പ്രവര്‍ത്തനം നിയന്ത്രിച്ചുള്ള നിലവിലെ നിയമം പരിഷ്കരിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനെയാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. കല-സാഹിത്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ സംസ്ഥാനത്ത് രണ്ടു പേരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും ഇതു രണ്ടും എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍ആര്‍ഐ കമ്മീഷന് രൂപീകരിക്കും. 18 സര്‍ക്കാര്‍ കോളേജുകളില്‍ 56 പുതിയ അധ്യാപക തസ്തികകളും 505 ഗസ്റ്റ് ലക്ചര്‍ തസ്തികകളും സൃഷ്ടിക്കും. ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തില്‍ കാലതാമസം വന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു.
ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തില്‍ പോസ്റ്റ് ഓഫീസ് അധികൃതര്‍ വീഴ്ച വരുത്തിയെന്നും 43 ശതമാനം പെന്‍ഷനുകളും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: