ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ആളാകാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്പില് ഇളിഭ്യനായി. ബെംഗളൂരുവിലെ പ്രസിദ്ധമായ മൗണ്ട് കാര്‍മ്മല്‍ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികളെ അഭിസംബോധന ചെയ്യുമ്പോഴാണ് ചില ചോദ്യങ്ങള്‍ ചോദിച്ച് രാഹുല്‍ കുഴിയില്‍ വീണത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് വിജയമാണോയെന്നായിരുന്നു ആദ്യ ചോദ്യം. വിദ്യാര്‍ത്ഥിനികള്‍ ഒന്നടങ്കം ‘അതെ’ എന്ന് ഉത്തരം പറഞ്ഞത് രാഹുലിന് ചമ്മലായി. അങ്ങനെയെങ്കില്‍ മോദിയുടെ മേക്ക് ഇന്‍ ഇന്ത്യാ വിജയമാണോയെന്ന് വീണ്ടുമൊരു ചോദ്യം. അതിനും ഉത്തരം ‘അതെ’ എന്നു മാത്രം. ഡിജിറ്റല്‍ ഇന്ത്യ വിജയമാണോയെന്ന് ചോദിച്ചപ്പോഴും അതേയെന്നായിരുന്നു മറുപടി.
ഇതോടെ രാഹുല്‍ ആകെ ഇളിഭ്യനായി. ചില വിദേശ നിക്ഷേപകരാണ് തന്നോട് ഇതൊക്കെ ചോദിച്ചതെന്ന പറഞ്ഞ് തലയൂരി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍. പ്രധാനമന്ത്രിക്ക് ഒറ്റക്ക് ഈ രാജ്യത്തെ മാറ്റാനാവുമെന്ന് വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ സ്വയംപറഞ്ഞു. ഒരാള്‍ക്ക് എല്ലാ കാര്യവും എങ്ങനെ ചെയ്യാനാവുമെന്നും രാഹുലിന് സംശയം.
വിദ്യാര്‍ത്ഥിനികളുടെ ചോദ്യങ്ങള്‍ക്കും രാഹുലിന് അടിതെറ്റി. അഴിമതിക്കാരനായ ലാലു പ്രസാദ് യാദവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത് അഴിമതിയുമായി സന്ധി ചേരലല്ലെയെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാനായില്ല ഇദ്ദേഹത്തിന്. ലാലു സര്‍ക്കാരിന്റെ ഭാഗമല്ലെന്നും, മകനാണെന്നും പറഞ്ഞ് അദ്ദേഹം തടിയൂരി.
അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് ലാലുവിന്റെ മകന് പറഞ്ഞിട്ടുണ്ടെന്ന് പറയാനും മറന്നില്ല. വിദ്യാര്‍ത്ഥിനികളില്‍നിന്ന് ഇങ്ങനെയൊരു അടി കിട്ടുമെന്ന് പ്രതീക്ഷിക്കാത്ത രാഹുലിന് സംഭവം ആകെ നാണക്കേടുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: