യമുനാതീരത്തെ മധുവനത്തിലെ മനോഹരമായ വൃക്ഷച്ചുവട്ടില്‍ ഗോപാലന്മാരും പശുവൃന്ദവുമായി കൃഷ്ണന് ഒത്തു ചേര്‍ന്നു. മനോഹരമായ ആസമയത്ത് എല്ലാവരും അതി സന്തോഷത്തിലായിരുന്നു. യമുനയിലെ ജലമാണെങ്കില്‍ സ്ഫടികം പോലെ തെളിഞ്ഞുകാണാമായിരുന്നു. അവിടെയുണ്ടായിരുന്ന ആതടാകത്തിലാകട്ടേ താമരയും വിരിഞ്ഞുനിന്നിരുന്നു.
കൃഷ്ണന് തന്റെ മുരളിയൂതാന് തുടങ്ങി. അതു കാതില്വന്നലച്ചതോടെ ഗോപസ്ത്രീകള്‍ കണ്ണന് എവിടെ എന്ന് അന്വേഷിയ്ക്കാന്‍ തുടങ്ങി. പലയിടത്തും തിരഞ്ഞു. അവരാകട്ടെ പിന്നെ പരസ്പരം കണ്ണനെ പറ്റിവര്ണ്ണിയ്ക്കുവാന് തുടങ്ങി. കണ്ണന്റെ ചുരുണ്ടിരിയ്ക്കുന്ന മുടി, വേറേ ചിലര്‍ക്ക് കാറ്റില്‍ പാറിക്കളിയ്ക്കുന്ന കുറുനിരകളെ കുറിച്ച് പറയുവാനാണ് ഉണ്ടായിരുന്നത്. ശിരസിലെ അലങ്കാരമായിരുന്ന പീലി മുഖത്തിന് കാന്തികൂട്ടുന്നതായിരുന്നു എന്നാണ് മറ്റുചിലര്കണ്ടെത്തിയത്. കണ്ണന്റെ മുഖത്തിന് അത ്പ്രേമത്തിന്റെ ചാരുത പകര്‍ന്നിരുന്നു എന്നുകണ്ടത്തി. നര്‍ത്തകന്റെ ശരീരമാണ് കണ്ണന് എന്നുകണ്ടെത്തിയവരും
ഇല്ലാതില്ല.കര്‍ണ്ണങ്ങളില്‍ കര്ണ്ണികാരപുഷ്പം ധരിയ്ക്കും. വൈജയന്തി എന്നപൂമാലയില് വെള്ള, മഞ്ഞ. നീല, ചുവപ്പ് നിറത്തിലുള്ള പൂക്കള്‍ മുഖ്യമായും നിറഞ്ഞിരിയ്ക്കും. കണ്ണന് ധരിയ്ക്കുന്ന പട്ടു വസ്ത്രത്തിന് സ്വര്‍ണ്ണനിറമാണ് കാണുക. ദേഹത്തിനുള്ള കറുത്തനിറവും മഞ്ഞപ്പട്ടുംതമ്മില് നല്ലയോജിപ്പാണെന്ന് ഗോപസ്ത്രീകള്‍ പറയും.
കൃഷ്ണനെ കുറിച്ചല്ലാതെ മറ്റൊന്നും ഗോപസ്തീകള്ക്ക് ചിന്തിയ്ക്കാനോ പറയാനോ ഇല്ല. അധരങ്ങളില്ചേര്ത്തു വച്ച ഓടക്കുഴലുമായി നോക്കുമ്പോള്‍ എന്തുകാന്തിയാണ് കണ്ണന്്. പശുക്കളുടേയും, ഗോപാലന്മാരുടേയും വൃക്ഷങ്ങളുടേയും നേരേയുള്ളനോട്ടത്തിനെ കുറിച്ചും ചിന്തിയ്ക്കുന്നവര്ക്ക് മറ്റൊന്നും കടന്നുവരില്ല. കൃഷ്ണന്റെ ഒരു നോട്ടത്തിന്കൊതിച്ച്, സ്പര്‍ശം മോഹിച്ച് ഗോപികമാര്‍ കാത്തുനില്ക്കുകയാണിവിടെ. കണ്ണന്റെ പാദസ്പര്ശത്താല് ഈവൃന്ദാവനം ധന്യമാണെന്നു പറയുന്നവരാണേറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: