രാമയ്യര്പ്രധാനകാവ്യമായ വാത്മീകി രാമായണത്തിന്റെ ശോഭ തീരെ നഷ്ടപ്പെടാതെ കാവ്യഭംഗിയും അലങ്കാരവുംകൊണ്ട് അതിമനോഹരമായ കാവ്യമാണ് കമ്പരാമായണം. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒമ്പതാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത് എന്നു വ്യക്തമാകുന്നു. രാമനാഥപുരം ജില്ലയില്‍ പെട്ട നാട്ടരചന് കോട്ടയില്‍ വെച്ചാണ് മഹാകവി കമ്പര്‍ അന്തരിച്ചതെന്നു കരുതപ്പെടുന്നു. കമ്പന് തിരുവിഴ എന്നറിയപ്പെടുന്ന കമ്പദിനോത്സവം ഇപ്പോഴും അവിടെ ആഘോഷിച്ചുവരുന്നു.
ചോളരാജാവായ രാജകുലോത്തങ്കന് രാജാവിന്റെ സന്നിധിയിലാണ് കമ്പര്‍-ഒരു ദിവസം രാജാവ് കമ്പരോടും കവി കൂത്തരോടും രാമായണ കാവ്യം എഴുതാന്‍ ആജ്ഞാപിച്ചു. ഉടനെതന്നെ കൂത്തര്‍ എഴുതുവാന്‍ തുടങ്ങി. കുറച്ചുദിവസം കഴിഞ്ഞു രാജാവ് രണ്ടുപേരോടുമായി രാമായണം കുറച്ചുദിവസം കഴിഞഞു രാജാവ് രണ്ടുപേരോടുമായി രാമായണം ഏതുവരെ എത്തി എന്ന് ചോദിച്ചു. കൂത്തര്‍ പറഞ്ഞു വനവാസത്തിനുള്ള പുറപ്പാടുവരെ എത്തി എന്ന് കൂത്തര്‍ പറഞ്ഞു. കമ്പരും അതുതന്നെ പറഞ്ഞു.
സത്യത്തില്‍ കമ്പര്‍ എഴുതാന്‍ തുടങ്ങിയിട്ടുപോലുമില്ല. കൂത്തര്‍ രാജാവിനോടായി പറഞ്ഞു. കമ്പര്‍ എഴുതാന്‍ തുടങ്ങിയിട്ടില്ല എന്ന സത്യം പറഞ്ഞു-പിന്നെ രാജാവ് കമ്പരോടായി പറഞ്ഞു. എഴുതിയ ഭാഗം കേള്‍പ്പിക്കാന്‍ പറഞ്ഞു. ഉടനെ കമ്പര്‍ കാവ്യത്തിലെ ഭാഗങ്ങള്‍ ചൊല്ലാന്‍ തുടങ്ങി. അതില്‍ തുമി എന്ന വാക്ക് കമ്പര്‍ പ്രയോഗിച്ചിരുന്നു. കൂത്തര്‍ പറഞ്ഞു തുമി എന്ന വാക്ക് തെറ്റാണ്. തുളി എന്നാണ് ശരിയായ പ്രയോഗം എന്നു പറഞ്ഞു കമ്പനും വിട്ടില്ല. തുമി തന്നെ ശരി.
പിന്നെ അടുത്ത ദിവസം കമ്പരും രാജാവും കൂത്തരും പ്രഭാതസവാരിക്കിറങ്ങി. വഴിയരികില്‍ തൈരു കടയുന്നതായി കണ്ടു. മൂവരും ശ്രദ്ധിച്ചു സ്ത്രീയെ നോക്കി കൂടെ ഒരു കൊച്ചു ബാലന് കളിക്കുന്നുണ്ടായിരുന്നു. സ്ത്രീ കുട്ടിയോടായി പറഞ്ഞു. മോനെ മാറി പോകൂ. ‘തൈരു തുമി മേലെ തെറിക്കും.’ എന്നുപറഞ്ഞു പിന്നെ അല്‍പ്പം നടന്നകന്നശേഷം മൂവരും തിരിഞ്ഞുനോക്കി. സ്ത്രീയെയും ബാലനെയും അവിടെയെങ്ങും കാണാനേയില്ല.
കൂത്തര്‍ക്കും രാജാവിനും സംഗതി പിടികിട്ടി വന്നത് വേറെ ആരും അല്ല. സാക്ഷാല്‍ സരസ്വതി ദേവിയായിരുന്നു. കൂത്തര്ക്ക് കമ്പര്‍ നിസ്സാരനല്ലെന്നു ബോധ്യം വന്നു. കൂത്തര്‍ എഴുതിയ രാമായണം കമ്പര്ക്ക്തന്നെ സമര്‍പ്പിച്ചു. കൂടെ രാജാവിന്റെ കല്പ്പനയുംവന്നു. നാളെ രാമായണം പൂര്‍ത്തിയാക്കണം എന്നും. അന്നു രാത്രി തന്നെ എഴുതാന്‍ തുടങ്ങി. യാത്രാ ക്ഷീണം കാരണം കമ്പര്‍ ഉറങ്ങിപ്പോയി. സുപ്രഭാതം മായപ്പോവിടര്ന്നു കമ്പര്‍ അന്ധാളിച്ചു. ഇന്നാണ് രാമായണം സമര്‍പ്പിക്കേണ്ടത്. ദേവിയെ സ്തുതിച്ചു കമ്പര്‍ പറഞ്ഞു.
‘പുടിഞ്ചിതേഅബാഃ’ (പ്രഭാതമായല്ലോ ദേവീ) എന്നും, അതിനു ദേവി മറുപടിയും നല്കി ‘മുടിഞ്ചിതേകമ്പാ:’ (എഴുതിത്തീര്ന്നല്ലോ കമ്പാ) എന്നു മറുപടിയും. കമ്പര്കാവ്യം നോക്കി രാമായണ കാവ്യം എഴുത്തീര്ന്നിരിക്കുന്നു. എന്തൊരത്ഭുതം. ബാക്കിയുള്ള ഭാഗം ദേവി എഴുതി എന്നുസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: