ബെംഗളൂരു: അസഹിഷ്ണുത സംബന്ധിച്ച് പ്രമുഖ ബോളിവുഡ് താരം അമീര്‍ ഖാന് പറഞ്ഞത് തെറ്റാണെന്ന് ഇമാം. ഖാന്റെ പ്രസ്താവന അനാവശ്യമാണ്. ബെംഗളൂരു ജാമിയ മസജിദ് ഇമാം മുഹമ്മദ് മക്സൂദ് ഇമ്രാന് പറഞ്ഞു.
മുസ്ലിങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ പറ്റിയ സ്ഥലമാണ് ഭാരതം. പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍ അവ പെട്ടെന്ന് പൊട്ടിമുളച്ചതൊന്നുമല്ല. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുകയാണ് വേണ്ടത്. ഓടി ഒളിക്കുകയല്ല വേണ്ടത്. അമീറിന്റെ പ്രസ്താവന ശരിയല്ല. ഇത് അമീറിന്റെ കൂടി രാജ്യമാണ്. അമീര്‍ ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. ഇന്ന് അമീര്‍ എന്തൊക്കെയായോ അത് ഭാരതം വഴിയാണ്.
ഇവിടെ പ്രശ്നമുണ്ടെന്ന് തോന്നിയാല്‍ ഒരു ഭാരതീയന് എന്ന നിലയ്ക്ക് അത് പരിഹരിക്കാനുള്ള ചുമതല അമീറിനുണ്ട്. ഓരോ ഭാരതീയനും രാജ്യത്തെ സംരക്ഷിക്കണം. ഇവിടുത്തെ മുസ്ലിമിന് ഭാരതത്തിന് ഒപ്പം ഒരു ചരിത്രമുണ്ട്. ഇവിടെ നിന്ന് മാറണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും പക്ഷെ അവര്‍ തികച്ചും ന്യൂനപക്ഷമാണ്. ഭാരതത്തില്‍ ജനിച്ച് ജീവിക്കുന്ന വ്യക്തിയെന്ന നിലയ്ക്ക് ഭാരതത്തെ സംരക്ഷിക്കാന്‍ എനിക്ക് ബാധ്യതയുണ്ട്.
അമീര്‍ കുറേക്കൂടി ഉത്തരവാദിത്വ ബോധം പ്രകടിപ്പിക്കണമായിരുന്നു. എനിക്ക് ഭാരതത്തില്‍ അരക്ഷിതത്വ ബോധം ഇതുവരെ തോന്നിയിട്ടില്ല. ഏതു രാജ്യത്താണ് പ്രശ്നമില്ലാത്തതെന്ന് പറയൂ. ഐഎസിനെതിരെ മസ്ജിദില്‍ നിരന്തരം പ്രഭാഷണങ്ങള്‍ നടത്തുന്ന ഇമാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: