കൊച്ചി: നിരോധിത തീവ്രാദ സംഘടനയായ സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ്) യുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണ് പാനായിക്കുളം സിമി ക്യാമ്പ്. ഈ കേസിലെ പ്രതികളാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടന്ന ബോംബ് സ്േഫാടന പരമ്പരകളില്‍ പ്രതികളായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും തീവ്രവാദികള്‍ പങ്കെടുത്ത വാഗമണ്‍ തീവ്രവാദ പരിശീലനക്യാമ്പ് സംഘടിപ്പിച്ചതിന്റെ പിന്നിലും പാനായിക്കുളം സിമി ക്യാമ്പ് കേസിലെ പ്രതികളാണ്.
2008 ലെ അഹമ്മദാബാദ് ബോംബ്സ്ഫോടനക്കേസിലെ പ്രതി ഷിബിലിന്റെ സഹോദരനാണ് ഈ കേസില്‍ കുറ്റക്കാരനായി എന്‍ഐഎ കോടതി കണ്ടെത്തിയ ഷാദുലീന്. മറ്റൊരു പ്രതി റാസിഖ് ഇവരുടെ ബന്ധുവാണ്.
2007 ഡിസംബറില്‍ സംഘടിപ്പിച്ച വാഗമണ്‍ സിമി ക്യാമ്പില്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുമുള്ള 30 ഓളം തീവ്രവാദികളാണ് പങ്കെടുത്തത്. രാജ്യത്ത് പലഭാഗത്തും ബോംബ്സ്ഫോടനം നടത്തുന്നതിനുള്ള പരിശീലനക്യാമ്പായിരുന്നു അത്. ഈ ക്യാമ്പിന്റെ മുഖ്യസംഘാടകരില്‍ ഒരാളായ ഈരാറ്റുപേട്ട സ്വദേശി ഷിബിലാന് ഇപ്പോള്‍ അഹമ്മദാബാദ് ബോംബ്സ്ഫോടനക്കേസില്‍ ഗുജറാത്ത് ജയിലിലാണ്.
2006 ആഗസ്റ്റ് 15ന് പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടന്ന സിമി യോഗം ബിനാനിപുരം പോലീസാണ് കണ്ടെത്തിയത്. ഇവിടെനിന്നും രാജ്യദ്രോഹപരമായ ലഘുലേഖകള്‍ കണ്ടെത്തിയിരുന്നു. ബോംബ്സ്ഫോടനത്തിനായി റിക്രൂട്ട് ചെയ്യുന്നതിന് യുവാക്കളെ കണ്ടെത്തുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. ഇതേത്തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് അന്വേഷണം കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: