ആലുവ: ഐഎസ് എന്ന തീവ്രവാദ സംഘടന പശ്ചിമബംഗാളില്‍ നിന്നുള്ള യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനത്തിനായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവിധ ജോലികള്‍ ചെയ്തുവരുന്ന മുഴുവന്‍ ഇതര സംസ്ഥാനതൊഴിലാളികളുടെയും വിശദമായ കണക്കെടുപ്പ് തുടങ്ങി. അന്യസംസ്ഥാനക്കാര്‍ തങ്ങുന്നിടങ്ങളില് രാത്രികാല റോന്ത് ചുറ്റലിന് പോലീസിനും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരിച്ചറിയില്‍ കാര്‍ഡില്ലാത്തവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്കൊണ്ടുവന്ന ശേഷം അവരുടെ താമസസ്ഥലമുള്‍പ്പെടെ വിവരങ്ങള്‍ ശരിയാണോയെന്ന് ബംഗാള്പോലീസുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചി രാജ്യാന്തരവിമാനത്താവള ടെര്‍മിനലുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന ഇതരസംസ്ഥാനക്കാര്‍ക്ക് മെയോമെട്രിക് പഞ്ചിംഗ് രജിസ്റ്റര്‍ ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പാസ് നല്‍കിയിട്ടുള്ള പ്രദേശം വിട്ട് നീങ്ങുന്നുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്.
ആലുവ- പെരുമ്പാവൂര്‍ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ ജനമൈത്രി പോലീസ് സംവിധാനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വേണ്ടത്ര അംഗബലം പോലീസില്‍ ഇല്ലാത്തതിനാല്‍ ഇത് ശരിയായവിധത്തില്‍ നടപ്പാക്കുനവാന് കഴിയുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: