കൊച്ചി: വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷം മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ച് കടന്ന് കളഞ്ഞതായും വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കര്‍ണാടക മൈസൂര്‍ സ്വദേശിനി ശോഭ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അങ്കമാലി പാലിശേരി എഴുത്താട്ട് മുഖം ഷൈന്‍ പോളാണ് വിവാഹം കഴിച്ച് പത്ത് വര്‍ഷം കൂടെ താമസിച്ചശേഷം ഇപ്പോള്‍ മറ്റൊരു വിവാഹം കഴിച്ച് മുങ്ങിയത്. അഞ്ച് മാസം മുമ്പായിരുന്നു മലയാളിയായ മറ്റൊരു സ്ത്രീയെ ഇയാള്‍ വിവാഹം ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്ന താന്‍ മുംബൈയില്‍ വെച്ചാണ് ഷൈനിനെ പരിചയപ്പെട്ടത് തുടര്‍ന്ന് പ്രണയത്തിലാവുകയും പരസ്പരം ഒരുമിച്ചു ജീവിക്കുകയുമായിരുന്നു. വിവാഹം കഴിഞ്ഞ് വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയും ഇതിനിടെ വിദേശത്തേക്ക് ജോലിക്ക് പറഞ്ഞ് വിടുകയും ചെയ്തു. ശമ്പളം മൊത്തം ഷൈനിനാണ് അയച്ചിരുന്നത്. വീട് വെക്കാന്‍ സ്ഥലം വാങ്ങാനാണെന്നും മറ്റും പറഞ്ഞ് 23 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ് അന്വേഷിച്ചപ്പോള്‍ അങ്കമാലി തോമസ് വധക്കേസിലെ പ്രതിയാണ് താനെന്നും ഒരു കൊലകൂടി ചെയ്യേണ്ടിവരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു. കേസ് കൊടുക്കുന്നത് ഒഴിവാക്കാന്‍ പാലിശേരി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.നിക്കോളാസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ആറ് ലക്ഷം തരാമെന്ന് പറഞ്ഞ് തന്നെ ഒഴിവാക്കിയിരിക്കുകയാണെന്നും കൂട്ടിക്കേര്ത്തു. വാര്‍ത്താസമ്മേളനത്തില്‍ സഹോദരിയും അധ്യാപികയുമായ പുഷ്പലത പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: