ആലുവ: പശ്ചിമബംഗാളില്‍നിന്നും വീണ്ടും കള്ളനോട്ടുകളെത്തുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആലുവായില്‍ ഇത്തരത്തില്‍ കള്ളനോട്ടുകള്‍ പിടിച്ചെടുത്തതാണ്. ഈ കേസിലെ പ്രധാനിയായ മുംബൈസ്വദേശിയെ ഇതുവരെയും പിടികുടുവാന് കഴിഞ്ഞിട്ടില്ല. 500 രൂപയുടെ ഒരു കള്ളനോട്ട് മാറികൊടുത്താല്‍ 150 രൂപയാണ് ഇവര്‍ക്ക് കമ്മീഷനായി നല്‍കുന്നത്. മുന്‍കൂറായി കമ്മീഷന് കിഴിച്ചുളള തുകനല്കിയാണ് ഇവര്‍ കള്ളനോട്ടുകള്‍ കൊണ്ടുവരുന്നത്. മാവോയിസ്റ്റുകള്‍ ശക്തമായുള്ള മൂര്‍ഷിദാബാദ് ജില്ലയിലെ ചില കേന്ദ്രങ്ങളില്‍ നിന്നുമാണ് ഇത്തരത്തില്‍ കള്ളനോട്ടുകള്‍ എത്തിക്കുന്നതെന്നും വിവരംലഭിച്ചിട്ടുണ്ട്. വളരെ തന്ത്രപൂര്‍വ്വമാണ് ഇവര്‍ കള്ളനോട്ടുകള്‍ മാറിയെടുക്കുന്നത്. യഥാര്ത്ഥനോട്ടുകള്ക്കിടയില് തിരുകിക്കയറ്റിയും മറ്റുമാണ് നോട്ടുകള്‍ മാറുന്നത്. ക്ഷേമ പെന്ഷന് വിതരണം ചെയ്തില്ല;
പ്രതികരിക്കാൻ ഇവിടെ എഴുതുക: