മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയിലെ ചീന വലകളുടെ നവീകരണത്തിനായി ചൈനീസ് സര്‍ക്കാരിന്റെ രണ്ട് കോടി രൂപയുടെ പദ്ധതിക്ക് ഉറപ്പ് ലഭിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്ന് ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ എസ്.സുഹാസ്. ചീനവലകളുടെ പൈതൃക തനിമയും ഭംഗിയും നിലനിര്‍ത്തി നവീകരിക്കുകയാണ് ലക്ഷ്യം.ഫോര്‍ട്ട്കൊച്ചി കടപ്പുറത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സ്ഥിരം സംവിധാനം ഒരുക്കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.കൊച്ചിന് കാര്‍ണിവലിന്റെ ജനറല്‍ ബോഡിയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി, കൗണ്‍സിലര്‍മാരായ ബെന്നി ഫര്‍ണാണ്ടസ്,ഷൈനി മാത്യു, വല്‍സല ഗിരീഷ്, ഷീബ ലാല്‍, ബിന്ദു ലെവിന്‍, സീനത്ത് റഷീദ്, ആന്റണി ഫ്രാന്‍സിസ്, മുന്‍ കൗണ്‍സിലര്‍ കെ.ജെ.സോഹന്‍, എം.എം.സലീം തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ കാര്‍ണിവലില്‍ തയ്യാറാക്കിയ പപ്പാഞ്ഞിക്ക് ചിലവായ തുകയായ നാല്‍പ്പത്തി അയ്യായിരം രൂപ കാര്‍ണിവല്‍ കമ്മിറ്റിയുടെ കണക്കില്‍ ഉള്‍പ്പെടുത്തിയത് ബഹളത്തിനിടയാക്കി.കൊച്ചി ബിനാലേക്കായിരുന്നു പപ്പാഞ്ഞിയുടെ ചുമതല.അതേസമയം ഇതിന് ചിലവായ തുക കാര്‍ണിവല്‍ കമ്മിറ്റിയാണ് വഹിച്ചതെന്നും നിര്‍മ്മാണ മേല്‍നോട്ടം മാത്രമായിരുന്നു ബിനാലെ അധികൃതര്ക്കുണ്ടായതെന്നും ഭാരവാഹികള്‍ യോഗത്തില്‍ വ്യക്തമാക്കി.എം.എം.സലീമാണ് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: