തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്താന്‍ തന്നെ നിര്‍ബന്ധിച്ചത് ഭര്‍ത്താവ് രാഹുല്‍ പശുപാലനാണെന്ന് രശ്മി ആര്. നായര്‍. രാഹുല്‍ തന്നെ നിര്‍ബന്ധപൂര്‍വം പല പ്രമുഖര്‍ക്കും കാഴ്ചവച്ചിരുന്നു. ഇത്തരത്തില്‍ തന്നെ വില്‍പ്പന ചരക്കാക്കുകയായിരുന്നെന്നും പോലീസിന് നല്കിയ മൊഴിയില്‍ രശ്മി പറയുന്നു.
തന്റെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു രാഹുല്‍ ചെയ്തത്. തന്റെ പേരില്‍ ഫെയ്സ്ബുക്ക് പേജുണ്ടാക്കിയതും രാഹുലാണ്. മോഡലിംഗ് സമയത്ത് എടുത്ത ബിക്കിനി ധരിച്ച ചിത്രങ്ങളാണ് ആദ്യം പോസ്റ്റു ചെയ്തത്. അനുകൂല പ്രതികരണങ്ങള്‍ വന്നതോടെ കൂടുതല്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റു ചെയ്യുകയായിരുന്നെന്നും രശ്മി പോലീസിനോട് പറഞ്ഞു. രശ്മിയുടെ ചിത്രങ്ങള്‍ ആദ്യം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് രാഹുല്‍ പശുപാലനാണെന്ന് അന്വേഷണത്തില്‍ പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ ഫെയ്സ് ബുക്ക് പേജിലും ചാറ്റിലും അനുകൂലമായി കമന്റിട്ടവര്‍ക്ക് മറുപടി നല്കിയതും വാസ്തവത്തില്‍ രാഹുലായിരുന്നു. മറുപടി കമന്റുകളെല്ലാം രശ്മിയുടെ പേരിലായിരുന്നെന്ന് മാത്രം. ലൈംഗികബന്ധത്തിന് ക്ഷണിച്ചുകൊണ്ടുവരെ ഇത്തരത്തില്‍ കമന്റ് ഇട്ടിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.
അതേസമയം ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണം മനുഷ്യക്കടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പെണ്‍കുട്ടികളെ ഒന്നാംപ്രതി അക്ബര്‍ വിദേശത്തേക്ക് കടത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഇവരോടൊപ്പമുള്ള മുബീനയെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: