കൊച്ചി : ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളുടെ ഭാഗമായി റോഡ് തടയുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും ഒഴിവാക്കാന്‍ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് പ്രമുഖ്യ വ്യവസായ കൊച്ചസേപ്പ് ചിറ്റിലപ്പള്ളി നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നേരിട്ടു സമര്‍പ്പിക്കാമെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം.ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്. ഹര്‍ത്താലുകളും പൊതുയോഗങ്ങളും സമരങ്ങളും നിമിത്തം റോഡുകളിലൂടെയുള്ള യാത്ര തടസ്സപ്പെടുന്നത് ഒഴിവാക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
ഹര്‍ത്താലിനെത്തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയിലെ ഒരു നേതാവിന്റെ സ്വത്തില്‍ ബാധ്യത ചുമത്തണം. പൊലീസിന്റെയും ജില്ലാ താലൂക്ക് തല ഉദ്യോഗസ്ഥരുടെയും സമിതികള്‍ക്ക് രൂപം നല്കി റോഡ് തടയുന്നത് ഒഴിവാക്കണം എന്നിവയായിരുന്നു ഹര്‍ജിയിലെ മറ്റാവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: