ന്യൂദല്‍ഹി: പ്രസവാവധി ആറര മാസമാക്കാന്‍ (26 ആഴ്ച) കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവില്‍ 12 ആഴ്ചയാണ് (മൂന്നു മാസം) അവധി. കൂടാതെ വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയാകുന്ന സ്ത്രീകള്‍ക്ക് മൂന്നു മാസം അവധി അനുവദിക്കാനും ആലോചന.
1961ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് പ്രകാരം 12 ആഴ്ചത്തെ പ്രസവാവധിയാണുള്ളത്. ആറ് ആഴ്ച പ്രസവത്തിനു മുന്‍പും ബാക്കി പ്രസവശേഷവും എടുക്കാം.
പ്രസവാവധി 28 ആഴ്ചയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി തൊഴില്‍ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. തുടര്‍ന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ശമ്പളത്തോടുകൂടിയ പ്രസവാവധി 26 ആഴ്ചയാക്കാന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: