കൊല്ലം: ഈര്‍ക്കില്‍ ഉപയോഗിച്ച് ഈഫല്‍ ടവറോ. കേട്ടാല്‍ വിശ്വാസം വരില്ല. പക്ഷേ യാഥാര്‍ത്ഥ്യമാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്ജുന് പ്രകാശാണ് സഹമത്സരാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായ ആശയം പ്രാവര്‍ത്തികമായത്. നൂറ് ഈര്ക്കിലുകളായിരുന്നു ഇതിനായി വിനിയോഗിച്ചത്. മൂന്നുമണിക്കൂര്‍ സമയമുണ്ടായിരുന്നെങ്കിലും അരമണിക്കൂര്‍ മുമ്പു തന്നെ അര്ജുന് പ്രകാശ് ടവറിന്റെ പണിതീര്‍ത്തു.
ഫെവി ക്വിക്ക്, ഇന്സുലേഷന് ടേപ്പ് എന്നിവയായിരുന്നു ഉപയോഗിച്ചത്. ഒടുവില്‍ നിര്‍മിതിക്ക് വെള്ളനിറം നല്‍കികൊണ്ട് സ്പ്രേ പെയിന്റും അടിച്ചു. മലപ്പുറം പോത്തുകല്‍ കത്തോലിക്കേറ്റഡ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അര്ജുന് കോണ്‍ഗ്രസ് നേതാവും കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായ സി.ആര്.പ്രകാശിന്റെയും പുഷ്പയുടെയും മകനാണ്. സഹോദരന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അരുണിന്റെ പിന്തുണയും പ്രോത്സാഹനവും അര്‍ജുന്റെ കരവിരുതിന് ശക്തിയായി. കഴിഞ്ഞവര്‍ഷം പാലക്കാട് നടന്ന സംസ്ഥാനതല ശാസ്ത്രോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: