കോഴിക്കോട്: കോഴിക്കോട് നഗരമദ്ധ്യത്തില്‍ ഓടവൃത്തിയാക്കാനിറങ്ങിയ രണ്ടു ആന്ധ്രാസ്വദേശികളും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറും വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരിച്ചു. ഓട്ടോ െ്രെഡവര്‍ മാളിക്കടവ് കരുവിശേരി മേപ്പക്കുടി ഹൗസില്‍ നൗഷാദ്(33), കെഎസ്യുഡിപിയിലെ കരാര്‍ തൊഴിലാളികളായ കര്ണാടകവെസ്റ്റ് സരസാപുരം സ്വദേശികളായ ഭാസ്കര്‍ റാവു, നരസിംഹം എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 10.35ന് കണ്ടംകുളം ക്രോസ് റോഡില്‍ ജയഓഡിറ്റോറിയത്തിനു മുന്‍വശത്താണ് ദുരന്തമുണ്ടായത്. ചെന്നൈയിലെ ശ്രീരാം ഇ.വി.സി എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്.
അഴുക്കുചാലിലെ മാന്‍ഹോളില്‍ ഇറങ്ങിയവരാണു അപകടത്തില്‍പ്പെട്ടത്. ആദ്യം ഹോളിലിറങ്ങിയത് നരസിംഹമാണ്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട നരസിംഹത്തെ മാന്‍ഹോളില്‍ നിന്ന് പുറത്തെത്തിക്കാന്‍ ഭാസ്കര്‍ ശ്രമം നടത്തി. ശ്രമം വിഫലമായി ഭാസ്കറും മാന്‍ ഹോളിലേക്ക് വീണു. സമീപത്തെ കടയില്‍ ചായകുടിക്കാന്‍ കയറിയ നൗഷാദ് ഓടിയെത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നൗഷാദും ഓടക്കുള്ളിലേക്ക് വീണു. 12 അടിതാഴ്ച യുള്ള ഹോളില്‍ ഒന്നര മീറ്ററോളം ഉയരത്തില്‍ മലിനജലം കെട്ടികിട ക്കുന്നുണ്ടായിരുന്നു.
ഫയര്‍ഫോഴ്സ് എത്തിയശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ആദ്യം നരസിംഹത്തെയും പിന്നീട് ഭാസ്കറിനെയും പുറത്തെടുത്തു. അപകടം നടന്ന് ഒന്നര മണിക്കൂര്‍ നൗഷാദിന്റെ മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്.
അടച്ചിട്ടിരുന്ന മാന്‍ഹോള്‍ തുറന്ന് പെട്ടന്ന് ഇറങ്ങിയതാണ് അപകട കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മാന്‍ഹോളിനുള്ളിലെ വാതകങ്ങള്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയംപോലും നല്‍കാതെ മാന്‍ഹോളിനുള്ളില്‍ പ്രവേശിച്ചതാണ് ശ്വാസം മുട്ടല്‍ അനുഭവപ്പെടാന്‍ കാരണമായതെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നിഗമനം.
പന്ത്രണ്ട് അടിതാഴ്ചയുള്ള മാന്‍ഹോളിലെ തടസ്സം പരിശോധിക്കാനായി സൂപ്പര്‍ വൈസറുടെ നേതൃത്വത്തില്‍ രണ്ടുപേരാണ് ഇന്നലെ അപകടസ്ഥലത്ത് എത്തിയത്. എന്നാല്‍ കയര്‍ അല്ലാതെ യാതൊരു സുരക്ഷാ സജ്ജീകരണങ്ങളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. വിഷവാതകം ഉണ്ടോ എന്ന് പരിശോധിക്കാനുള്ള മുന്‍കരുതല്‍ പോലും ഇവര്‍ എടുത്തിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആദരസൂചകമായി ഇന്നലെ വൈകീട്ട് നാലു മുതല്‍ ആറു വരെ നഗരത്തില്‍ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തിയില്ല.
സിദ്ദിഖ് – ആസ്മാബി ദമ്പതികളുടെ മകനാണ് നൗഷാദ.് ഫസീനയാണ് ഭാര്യ. ശബ്ന ഏക സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: