കൊച്ചി: ബംഗളൂരു സ്ഫോടന കേസിലെ പ്രതി തടിയന്റവിട നസീറിനെ ഡിസംബര്‍ നാലിന് ഹാജരാക്കാന്‍ എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. നസീറിനെ ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
ബംഗളുരു സ്ഫോടന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനാണ് തടിയന്റവിട നസീറിനെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. കേസിന്റെ വിചാരണ അട്ടിമറിക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തിനായി സാക്ഷിപട്ടിക ബംഗളൂരു ദേശീയ അന്വേഷണ ഏജന്‍സി കോടതി കേരളത്തിന് കൈമാറും.
നസീറിന്റെ അടുത്ത സഹായിയിയും പെരുമ്പാവൂര്‍ സ്വദേശിയുമായ ഷഹനാസിനെ അടുത്തിടെ പോലീസ് പിടികൂടിയിരുന്നു. നസീറിന്റെ ആവശ്യപ്രകാരം ബംഗളൂരു സ്ഫോടന കേസിലെ രണ്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ഷഹനാസ് ശ്രമിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. നസീര്‍ നല്കിയ കത്തുകളും ഷഹനാസില്‍ നിന്ന് പിടികൂടിയിരുന്നു.
ഒരു വര്‍ഷത്തിനിടെ എട്ട് തവണയാണ് നസീറിനെ ഷഹനാസ് ജയിലിലെത്തി കണ്ടത്. ഇതിനെ തുടര്‍ന്നാണ് സാക്ഷികളുടെ പട്ടിക നല്‍കണമെന്നാവശ്യപ്പെട്ട് കേരളാ പോലീസ് ബംഗളൂരുവിലെ ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: