സിഡ്നി: തെക്കന്‍ ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്ന് രണ്ട് പേര് മരിച്ചു. 16 വീടുകള്‍ പൂര്‍ണമായി കത്തിയമര്‍ന്നു. കാട്ടുതീയില്‍ നൂറു കണക്കിന് മൃഗങ്ങള്‍ ചത്തൊടുങ്ങി. 210 കിലോമീറ്ററോളം തീ പടര്‍ന്നെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ബുധനാഴ്ച ചെറിയ തോതില്‍ ആരംഭിച്ച തീ പെട്ടന്ന് പടര്‍ന്നു പിടിക്കുകയായിരുന്നു.
ഗുരുതര പൊള്ളലേറ്റ 13 പേര് ആശുപത്രികളില്‍ ചികിത്സയിലാണ്. മൂന്നു പേരെ കാണാതായിട്ടുണ്ട്. നൂറ് ഏക്കറോളം ഗോതമ്പ് പാടം കത്തിയമര്‍ന്നു. 85,000 ഹെക്ടര്‍ കൃഷി ഭൂമി അഗ്നിക്കിരയായി, പന്നി ഫാം അടക്കം കത്തിനശിച്ചു. അഞ്ഞൂറ് ഫയര്‍ഫോഴ്സ് സംഘങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: