ന്യൂദല്‍ഹി: അമീര്‍ ഖാന്റെ വിവാദ പ്രസ്താവനയ്ക്ക് പൊതുജനം എതിരാണെന്ന് ടൈംസ് ഓഫ് ഇന്ത്യാ സര്‍വ്വേ. വളരെ പ്രശസ്തിയുള്ള നടനാണെങ്കിലും ഇക്കാര്യത്തില്‍ ആരാധകര്‍ ഖാനെതിരാണെന്നാണ് സര്‍വ്വേയില്‍ തെളിയുന്നത്.
താനും ഭാര്യയും രാജ്യംവിട്ട് പോയാലോ എന്ന് പോലും ചിന്തിച്ചിരുന്നുവെന്ന പ്രസ്താവനയെക്കുറിച്ച് ഓണ്‍ലൈനില്‍ നടത്തിയ സര്‍വ്വേയിലാണ് ഖാന് പിന്തുണയില്ലാതെ പോയത്. അതേസമയം അമീര്‍ ഖാന്റെ പ്രസ്താവനയെ എതിര്‍ത്ത ബിജെപിയെ 85 ശതമാനം പേര് അനുകൂലിച്ചു.
മുസ്ലിങ്ങള്‍ക്ക് സൗഹാര്‍ദ്ദമായി താമസിക്കാന്‍ ഭാരതത്തെപോലെ മറ്റൊരു രാജ്യവും ഇല്ലെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന് പറഞ്ഞു. ഈ അഭിപ്രായത്തെ സര്‍വ്വേയില്‍ പങ്കെടുത്ത 86.5 ശതമാനം പേരും അനുകൂലിക്കുകയായിരുന്നു.
22,694 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇതില്‍ 19,627 പേരും ബിജെപിയെ അനുകൂലിച്ചപ്പോള്‍ 2,747 പേര് മാത്രമാണ് മറിച്ചൊരഭിപ്രായം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: