ഓച്ചിറ: പരബ്രഹ്മക്ഷേത്രസന്നിധിയില്‍ അവശനായിക്കിടന്നയാളെ കരുനാഗപ്പള്ളി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുങ്കുഴി സ്വദേശി ജോയിയെയാണ് അവശനിലയില്‍ കാണപ്പെട്ടത്. പന്ത്രണ്ടുവിളക്ക് ആരംഭിച്ചതുമുതല്‍ ഇയാള്‍ ക്ഷേത്രാങ്കണത്തിലുണ്ടായിരുന്നു. രണ്ട് ദിവസമായി മഴയും വെയിലുമേറ്റ് ഒരേസ്ഥലത്ത് തന്നെ കിടക്കുകയായിരുന്ന ഇദ്ദേഹത്തെ ഇന്നലെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആംബുലന്‍സിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്.
മൂന്ന് മാസമായി താന്‍ ഓച്ചിറയിലെത്തിയതെന്ന് ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരോട് പറഞ്ഞു. പരസഹായം കൂടാതെ എഴുന്നേല്‍ക്കാനാവാത്ത അവസ്ഥയാണ് ഇയാള്‍ക്ക്. തനിക്ക് ജ്യോതി, ജോഷി എന്ന് രണ്ട് മക്കളുണ്ടെന്നും ഷീജ എന്നാണ് ഭാര്യയുടെ പേരെന്നും ഇയാള്‍ പറഞ്ഞു. ബന്ധുക്കള്‍ കരുനാഗപ്പള്ളി ഗവ. ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: