ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് കോളജ് പരിസരത്ത് വച്ച് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇതിനിടെ ഇന്നലെ കെഎസ്യു പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. പ്രതിഷേധസമരത്തിന്റെ പേരില്‍ കോളജ് കാമ്പസിലായിരുന്നു ഇത്. കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി പോരുവഴി കമ്പലടി പുത്തന്‍വിള തെക്കതില്‍ സിദ്ധിക്കിന്റെ ഭാര്യ സയന(19)ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കോളജ് വിട്ടുവരുമ്പോള്‍ ബൈക്കിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
തലയിടിച്ച് റോഡില്‍ വീണ വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ വന്ന യുവാക്കളും സഹപാഠികളും ചേര്‍ന്ന് ഭരണിക്കാവിലെ സ്വകാര്യാശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോളജില്‍ നിന്നും ശാസ്താംകോട്ടയിലേക്ക് ബൈക്കിലെത്തിയ യുവാക്കള്‍ അശ്രദ്ധമായാണ് വാഹനമോടിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ വിവിധ വിദ്യാര്‍ത്ഥിസംഘടനകളുടെ നേതൃത്വത്തില്‍ കോളജില്‍ പ്രതിഷേധപ്രകടനം നടത്തി. പ്രകടനത്തിനിടെ ഒരുസംഘം യൂത്ത് കോണ്‍ഗ്രസുകാര്‍ ഇരച്ചുകയറി കോളജിലെ ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ത്തു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കോളജ് അധികൃതര്‍ അനാസ്ഥ കാണിക്കുന്നതായി ആരോപിച്ച് എബിവിപി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എം.മഹേഷ്, സുജിത്, കൃപാല്‍, അഭിജിത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: